Skip to Content

Blog Archives

The Fifteenth Century Hijri : Syed Abul Hasan Ali Nadwi

The dawn of the fifteenth century of Hijri today tends its air throughout the world. The Hijri Calendar began with the migration of the Holy Prophet(peace be upon him). Normally, every era is reckoned from the birth or death of any great personality or a victory gained or the establishment of kingdom.

0 0 Continue Reading →

ഇബ്‌നു ഖല്‍ദൂന്‍: വ്യക്തിയും ജീവിതവും

Life and works of well kown sociologist and historian Ibn Khaldun
യൂനുസ്‌

സോഷ്യോളജി, ചരിത്രം എന്നിവക്ക്‌ താത്മികമായ വിശകലനങ്ങള്‍ നല്‍കിയ ലോകപ്രസിദ്ധ മുസ്ലിം ശാസ്ത്രപ്രതിഭയാണ്‌ ഇബ്‌നു ഖല്‍ദൂന്‍. ചരിത്രശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും പിതാവും സ്ഥാപകനുമായി ഗണിക്കപ്പെടുന്നു. ‘മുഖദ്ദിമ’ എന്ന കൃതിയിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം ഇന്നും അതേ കൃതിയിലൂടെ ജീവിക്കുന്നു.
ജനനം, കുടുംബം
ടുണീഷ്യയിലെ ടുണീസില്‍ 1332 ലാണ്‌ ഇബ്‌നു ഖല്‍ദൂന്റെ ജനനം. വലിയ്യുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ബ്‌നു മുഹമ്മദ്‌ ബ്‌നു ഖല്‍ദൂന്‍ എന്നാണ്‌ യഥാര്‍ഥ നാമം. ഖല്‍ദൂന്‍ ഉപ്പാപ്പയുടെ പേരാണ്‌.
മുസ്ലിംകള്‍ ഹി. 93ല്‍ സ്പെയിനില്‍ കീഴടക്കിയ ഉടനെ സ്പെയിനിലെ സെവില്ലയില്‍ താമസമാക്കിയ അറബ്‌ വംശജരാണ്‌ ഇബ്‌നു ഖല്‍ദൂന്റെ കുടുംബം. 1248 ല്‍ ക്രിസ്ത്യാനികള്‍ സെവില്ല പിടിച്ചടക്കും മുമ്പേ അവര്‍ അവിടം വിട്ട്‌ ടുണീഷ്യയിലേക്ക്‌ കുടിയേറി.
മതപരമായും സാമ്പത്തികമായും വളരെ മുന്നിലായിരുന്നു ഇബ്‌നു ഖല്‍ദൂന്റെ കുടുംബ. വലിയ രാഷ്ട്രീയ ബന്ധമുള്ള പ്രമുഖ പണ്ഡിതന്മാരായിരുന്നു അധികവും. പെട്ടന്ന്‌ നാടിനെയാകമാനം പിടികൂടിയ പ്ലേഗിനെത്തുടര്‍ന്ന്‌ മാതാപിതാക്കളും ബന്ധുമിത്രാദികളും അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടു. പതിനേഴാം വയസ്സിലായിരുന്നു അത്‌.
വിദ്യാഭ്യാസം
വളരെ ഉയര്‍ന്ന കുടുംബമായത്‌ കൊണ്ടുതന്നെ ഇബ്‌നു ഖല്‍ദൂന്‌ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനായി. നന്നേ ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കി. പ്രാഥമിക വിദ്യാഭ്യാസം പിതാവായ മുഹമ്മദ്‌ ഖല്‍ദൂനില്‍ നിന്ന്‌ തന്നെയായിരുന്നു. ഭാഷയും മതവിജ്ഞാനവുമെല്ലാം ബാപ്പയില്‍ നിന്നാണ്‌ അഭ്യസിച്ചത്‌. പിന്നീട്‌ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാനായി ഓരോ വിഷയങ്ങള്‍ക്കും ഓരോ അധ്യാപകരെ കണ്ടെത്തി.
രാഷ്ട്രീയ രംഗവുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങള്‍ക്കായിരുന്ന്‌ അന്ന്‌ ഏറെ മുന്‍ഗണനയുണ്ടായിരുന്നത്‌. എങ്കിലും രാഷ്ട്രീയ മീമാംസ, നീതിശാസ്ത്രം, നിയമശാസ്ത്രം എന്നിവയ്ക്ക്‌ പുറമെ അലങ്കാരശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, ദൈവശാസ്ത്രം, അധ്യാത്മിക ശാസ്ത്രം, തുടുങ്ങിയ മേഖലകളിലും അവഗാഹം നേടി. മുഹമ്മദ്‌ ഇബ്രാഹീമുല്‍ അല്‍ ആബിലിസ ഇബ്‌റാഹീം ബ്‌നു സര്‍സര്‍, ഇബ്‌നു അറബി, ഇബ്‌നു ബഹര്‍, ശംസുദ്ധീന്‍ വാദി ആശി എന്നിവര്‍ പ്രധാനഗുരുനാഥന്മാരാണ്‌. മുഹമ്മദ്‌ ഇബ്‌റാഹീമുല്‍ ഈബിലിയില്‍ നിന്നാണ്‌ തത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയത്‌.
എടുത്തു പറയേണ്ട മറ്റൊരു ഗുരുനാഥനാണ്‌ അബൂബറക മുഹമ്മദുല്‍ ബല്ലാഫി. മാലിക്‌ മധബ്‌ അനുയായിയായിരുന്നു ഇബ്‌നു ഖല്‍ദൂന്‍ ഇദ്ദേഹത്തില്‍ നിന്നാണ്‌ മാലിക്‌ (റ) ന്റെ വിശഅവപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥം ‘മുവത്വ’ പഠിച്ചത്‌.
രാഷ്ട്രീയം
വിദ്യാഭ്യാസം കഴിഞ്ഞ ശേഷം അദ്ദേഹം രാഷ്ട്രീയത്തിലേക്ക്‌ ആനയിക്കപ്പെട്ടു. കുടുംബപശ്ചാത്തലവും സാഹചര്യങ്ങളും ഭരണരംഗത്തേക്ക്‌ തള്ളിവിടുകയായിരുന്നു. പത്തൊ മ്പതാം വയസ്സിലാണ്‌ രാഷ്ട്രീയത്തില്‍ ആദ്യമായി കാല്‌ കുത്തുന്നത്‌ രണ്ടരവര്‍ഷത്തോളം ആ മേഖലയില്‍ മനസ്സില്ലാമനസ്സോടെ തുടര്‍ന്നു. പിന്നീട്‌ ഇരുപത്തൊന്നാം വയസ്സില്‍ രാജിവെച്ച്‌ ഒഴിഞ്ഞുമാറി. ആധ്യാപക വൃത്തിയിലേക്ക്‌ തിരിയാന്‍ ശ്രമിച്ചു.
ഈജിപ്ഷ്യന്‍ ഭരണകൂടത്തിലെ സുല്‍ത്താന്‍ ബാര്‍ഖൂഖ്‌ ആയിരുന്നു അന്നത്തെ രാജാവ്‌. അദ്ദേഹം ഇബ്‌നു ഖല്‍ദൂനിലെ പ്രതിഭയെ കണ്ടെത്തുകയും പ്രോത്സാഹനമെന്നോണം ‘സാഹിബുല്‍ അല്ലാമ’ എന്ന ഉന്നതസ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുകയും ചെയ്തു. ഭരണതലവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നത്‌ കൊണ്ട്‌ തന്നെ തല്‍സ്ഥാനത്ത്‌ അധികം തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഇരുപത്തിരണ്ടാം വയസ്സില്‍ ടുണീസ്‌ പ്രദേശം വിട്ട്‌ ഫറസിലേക്ക്‌ പോയി. ടുണീഷ്യയിലെ തന്നെ മറ്റൊരു പ്രദേശമാണ്‌ ഫറസ്‌. അവിടുത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അബൂ ഇനാനെ കാണുകയായിരുന്നു ലക്ഷ്യം.
ഇബൂഇനാനും രാഷ്ട്രീയ മേഖലയില്‍ തന്നെയാണ്‌ ഇബ്‌നു ഖല്‍ദൂനെ ഉപയോഗപ്പെടുത്തിയത്‌. പലപ്പോഴായി സെക്രട്ടറി, ക്ലര്‍ക്ക്‌, ഉപദേശകന്‍, ന്യായാധിപന്‍, മന്ത്രി എന്നീ രംഗങ്ങളില്‍ നിയമിച്ചു. അവസാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളില്‍ സംശയാലുവായ സുല്‍ത്താന്‍ രണ്ട്‌ വര്‍ഷത്തേക്ക്‌ തുറങ്കിലടച്ചു.
ഫാസില്‍ നിന്നും ഗ്രാനഡയിലേക്കാണ്‌ അദ്ദേഹം പോയത്‌. തന്റെ പ്രപിതാമഹാന്മാര്‍ താമസിച്ചിരുന്ന സെവില്ല സന്ദര്‍ശിച്ചു. ടെലംസാനില്‍ പെട്ട ഉബ്ബദ്‌ എന്ന സ്ഥലത്ത്‌ താമസമാക്കി. അവിടെയും ഭരണതലത്തില്‍ വലിയ സ്വീകാര്യതയും അംഗീകാരവുമായിരുന്നു ലഭിച്ചത്‌. പല ഉയര്‍ന്ന പദവികളും നല്‍കി അവര്‍ അദ്ദേഹത്തെ ആദരിച്ചു.
ഇബ്ബാദും വിട്ട്‌ പിന്നീട്‌ ചെന്നത്‌ കൈറോയിലേക്കായിരുന്നു. 1382 ല്‍ അമ്പതാം വയസ്സിലായിരുന്നു അവിടെ എത്തിയത്‌. പിന്നീട്‌ ഇരു-പത്തി-നാല്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. ഇക്കാലയളവില്‍ ഭാര്യയും മക്കളും ഒരു കടല്‍കൊടുങ്കാറ്റില്‍ മരണപ്പെട്ടു. ഭര-ണാധി-കാരി-കളായിരുന്ന മംലൂക്കുകള്‍ വളരെ ഹൃദ്യമായ സ്വീകരണമ നല്‍-കി. വളരെ ബഹുമാനത്തോടെ സൌ-കര്യ-ങ്ങളൊരുക്കിക്കൊടുത്തു.
അധ്യാപനം
തീരെ താല്‍പര്യമില്ലാതിരുന്ന രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞ്‌ മാറുമ്പോഴെല്ലാം അധ്യാപകനായി ജീവിക്കാനാണ്‌ ഇബ്‌നു ഖല്‍ദൂന്‍ ആഗ്രഹിച്ചത്‌. ടുണീസില്‍ തന്നെയായിരുന്നു ആദ്യമായി അധ്യാപകനായി ചുമതലയേറ്റത്‌. പിന്നീട്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ താമസം മാറ്റിയപ്പോള്‍ ഭാഗികമായെങ്കിലും അധ്യാപനം നിലനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചു.
അവസാനം കൈറോയില്‍ സ്ഥിര താമ-സമാക്കിയപ്പോള്‍ അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൈറോയിലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച്‌ വിദ്യ പകര്‍ന്നു കൊടുത്തു. പ്രശസ്തമായ അല്‍ അഷര്‍ യൂനിവേവ്സിറ്റിയിലും സാഹിരിയ്യ, ഖാംഹിയ്യ കോളേജുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചു. ഇഷ്ടവിഷയങ്ങളായ സോഷ്യോളജി, ചരിത്രം എന്നിവയിലും ഖുര്‍ആന്‍ വ്യാഖ്യാനം, അര്‍ഥം തുടങ്ങിയവയിലുമായിരുന്നു പ്രധാനമായും ക്ലാസ്‌ എടുത്തിരുന്നത്‌.
കൈറോ വാസകാലത്ത്‌ ബൈബര്‍ സമൂഹത്തിന്റെ ആത്മീയ കേന്ദ്രങ്ങളായ ഖാന്‍ഖാഹുകള്‍ക്കും ഇബ്‌നു ഖല്‍ദൂന്‍ നേതൃത്വം നല്‍കിയിരുന്നു.
സംഭാവനകള്‍
രാഷ്ട്രീയ-അധ്യാപന മേഖലകളിലൂടെ നല്‍കിയതിനെക്കാളേറെ തൂലികയിലൂടെ പകര്‍ന്നു കൊടുത്ത സംഭാവനകളാണ്‌ ഇബ്‌നു ഖല്‍ദൂനെ സ്മരണീയനാക്കുന്നത്‌. ഏഴ്‌ വാള്യങ്ങളുള്ള കിതാബുല്‍ ഇബര്‍ ആണ്‌ പ്രധാന കൃതി. പാശ്ചാത്യ പൌരസ്ത്യ ലോകത്തൊന്നടക്കമുള്ള യൂനിവേഴ്സിറ്റികളിലും മറ്റും പഠിപ്പിക്കപ്പെട്ട കൊണ്ടിരിക്കുന്ന കിതാബുല്‍ ഇബര്‍ ലോക ചരിത്രമാമ്‌ ചര്‍ച്ച ചെയ്യുന്നത്‌. അറബികള്‍, മുസ്ലിം ഭരണകൂടങ്ങള്‍, യൂറോപ്യന്‍ ഭരണകൂടങ്ങള്‍, ജൂതഗ്രീക്‌, റോമന്‍, അറബ്‌ പേര്‍ഷ്യന്‍ എന്നിവയുടെ പുരാമ ചരിത്രങ്ങള്‍, ഇസ്ലാമിക ചരിത്രം, ഈജിപ്ഷ്യന്‍ ചരിത്രം, നോര്‍ത്ത്‌ ആഫ്രിക്കന്‍ ചരിത്രം എന്നിവയെല്ലാം ഇവയില്‍ വിശദമായി പ്രതിപാദിക്കുന്നു.
കിതാബുല്‍ ഇബറിന്റെ ആമുഖമായി വിരചിതമായ മുഖദ്ദിമ അദ്ദഹേത്തിന്റെ പ്രതിഭയും വിശകലന പാടവവും അഗാധജ്ഞാനവും വിളിച്ചറിയുക്കുന്നു.. ലോകചരിത്ര പഠനത്തിനും സോഷ്യളജി എന്ന പിന്നീടറിയപ്പെട്ട ശാസ്ത്രശാഖക്കും ജന്മം നല്‍കിയത്‌ ഈ ഭാഗമായിരുന്നു. അത്തസ്വ്‌രീഫ്‌, എന്ന അവസാനഭാഗത്തിലൂടെ ഇബ്‌നു ഖല്‍ദൂന്‍ ആത്മകഥ പറയുകയാണ്‌.
ഗണിത ശാസ്ത്രത്തില്‍ എഴുതിയ ഒരു കൃതി അധികം ശ്രദ്ധിക്കപ്പെട്ടില്ല. കാരണം ഉള്ളടക്കത്തിന്റെ ദൌര്‍ലബ്യമാവാനിടയില്ല.
മുഖദ്ദിമ
അള്‍ജീരിയയിലെ ഖല്‍അത്‌ ഇബ്‌നു സലാമയില്‍ താമസിച്ചാണ്‌ ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമ രചിച്ചത്‌. മുമ്പ്‌ സൂചിപ്പിച്ച പോലെ ലോക ചരിത്രങ്ങള്‍ വിശകലനം ചെയ്ത്‌ എഴുതാനുദ്ദേശിച്ച കിതാബുല്‍ ഇബാറിന്റെ ആമുഖമായിരുന്നു ഇത്‌. മൂന്ന്‌ വര്‍ഷമെടുത്താണ്‌ മുഖദ്ദിമ പൂര്‍ത്തീയാക്കിയത്‌. സാമൂഹിക ശാസത്രത്തിനും ചരിത്രപഠനത്തിനും വ്യത്യസ്തവും ശ്രദ്ധേയവുമായ രീതിയും മാര്‍ഗരേഖയും ഇതിലൂടെ അവതരിപ്പച്ചു.
പുറമെ, നരവംശശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, മതം, രാഷ്ട്രമീമാംസ, സംസ്കാരം, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, കല, കൈത്തൊഴില്‍, മനഃശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി പരശ്ശതം മേഖലകളിലേക്ക്‌ കൂടി താത്വികമായ അവ്വേഷണതൃഷ്ണയോടെ ഇബ്‌നു ഖല്‍ദൂന്‍ കടന്നു ചെല്ലുന്നു. കാരണം പ്രകൃതി, പ്രതിഫലനം എന്നിവ അടിസ്ഥാനമാക്കിയുള്ള സംസ്കാരങ്ങളുടെ തുടര്‍ച്ചയെക്കുറിച്ച്‌ വിശകലനമാമ്‌ അദ്ദേഹത്തെ അന്നു തന്നെ ശ്രദ്ധേയനാക്കിയത്‌. മനുഷ്യശരീരം, ആരോഗ്യം, സ്വഭാവം, സംസ്കാരം, സാമൂഹിക രാഷ്ട്രീയ ഘടന എന്നിവയില്‍ പരിസ്ഥിതിക്കും അന്തരീക്ഷത്തിനുമുള്ള സ്വാധീനവും അദ്ദേഹം മുഖദ്ദിമയില്‍ പഠനവിധേയമാക്കി.
വിവിധ ലോകഭാഷകളിലേക്കും പ്രാദേശിക ഭാഷകളിലേക്കും മുഖദ്ദിമ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കാലങ്ങളായി വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും പ്രഥമഅവലംബകൃതിയാണിത്‌.
മാള്‍മാര്‍ക്സ്‌, ബോഡിന്‍, മോണ്ടസ്ക്യൂ, ഓസ്വാള്‍ഡ്‌ സ്പെക്ലര്‍, മാഷിയാ വെല്ലി, ഗിബ്ബണ്‍ തുടങ്ങി നിരവധി പാശ്ചാത്യ ബുദ്ധിജീവികളെയും ഇബ്‌നു ഖല്‍ദൂന്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌.
1406ല്‍ എഴുപത്തിനാലാം വയസ്സില്‌ ആ മഹല്‍ ജീവിതത്തന്‌ തിരശ്ശീല വീണു…..

0 7 Continue Reading →

The place of a Muslim and his Message : Syed Abul Hasan Ali Nadwi

But it we remain Muslims only in name and the reality of Islam is not present in us, we cannot hope for any help from the Lord since it is Faith alone that counts with Him and carries weight.

0 0 Continue Reading →

1857 : ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരം

1857 : ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരം
2007 മെയ്‌ മാസത്തില്‍ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ വാര്‍ഷികം അഘോഷിക്കുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ 1857ലെ കലാപത്തിന്‌ മുന്നോടിയായി നടന്ന പല സുപ്രധാന്‍ സംഭവങ്ങളെപ്പറ്റിയും വിലയിരുത്തേണ്ടതുണ്ട്‌. 1857ലെ വിപ്ലവത്തിന്‍ മുമ്പ്‌ ദക്ഷിണേന്ത്യയില്‍ 40ലേറെ ബ്രിട്ടീഷ്‌ വിരുദ്ധ കലാപങ്ങളുണ്ടായിട്ടുണ്ട്‌. ഇതൊക്കെ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയതുമാണ്‌. ഇതില്‍ ഒന്നു പോലും നെരത്തെ വാര്‍ഷികാചരണ സമിതി തയ്യാറാക്കിയ ചരിത്ര കല്‍ണ്ടറില്‍ പരാമര്‍ശിക്കുന്നില്ല. ഒന്നാം സ്വാതന്ത്യ്‌ര സമര പോരാളികളായ ബീഗം ഹസ്രത്ത്‌ മഹല്‍, കണ്‍വാര്‍ സാഹബ്‌, ഖാസിമാര്‍ തുടങ്ങിയ മുസ്‌ലിം പിന്നോക്ക വര്‍ഗ്ഗ ഗോത്ര നേതാക്കളെയും കര്‍ഷക സമര യോദ്ധാക്കളെയും കലണ്ടര്‍ പൂര്‍ണ്ണമായി അവഗണിച്ചു.
ഇന്ത്യന്‍ സ്വാതന്ത്യ്‌ര സമരത്തിന്‌ പോരാടിയ ഇവരില്‍ പലരേയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയും വെടിവെച്ചു കൊല്ലുകയും നാട്‌ കടത്തുകയുമായിരുന്നു. ഇവര്‍ക്ക്‌ കലണ്ടറില്‍ ഇടം നല്‍കാതിരുന്നത്‌ തെറ്റിപ്പോയി. ബുലന്ത്‌ ശഹറിലെ നവാബ്‌ വിലായത്ത്‌ ഖാന്‍, ബറോട്ടിലെ ഷഹ്‌വല്‍ ജാമ്‌, ദേവിസിംഗ്‌ എന്നിവരുടെ പേരുകള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സമിതി പരാജയപ്പെട്ടു. 1857ലും 1757- 1856 കാലഘട്ടത്തിലുമുണ്ടായ സംഭവങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കാതെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലുമുണ്ടായ സമര പരമ്പരകള്‍ക്ക്‌ കലണ്ടര്‍ പ്രാമുഖ്യം നല്‍കിയിരിക്കുകയാണ്‌. പിന്നോക്ക ന്യൂനപക്ഷ ഗോത്ര വര്‍ഗ്ഗ സമുദായങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ കൂടി അര്‍ഹമായ സ്ഥാനം നല്‍കി കലണ്ടര്‍ പരിഷ്കരിക്കുമെന്ന്‌ സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ പറഞ്ഞതും സ്‌മരണീയമാണ്‌.
1857ന്‌ മുമ്പുണ്ടായ സംഭവങ്ങളുടെ വാര്‍ഷികാഘോഷത്തിന്‌ വിപുലമായ രീതിയില്‍ ഇന്ത്യാ ഗവണ്‍മന്റ്‌ ചട്ടവട്ടം കൂടിയപ്പോള്‍ 1875ന്‌ മുമ്പുണ്ടായ സംഭവങ്ങളുടെ വാര്‍ഷികാഘോഷമാണെങ്കിലും ഇന്ത്യന്‍ സ്വാതന്ത്യ്‌ര സമരത്തിന്‌ ടിപ്പു സുല്‍ത്താനും അതുപോലുള്ള യോദ്ധാക്കളും നല്‍കിയ സംഭാവനകളും പ്രത്യേകം സ്‌മരിക്കപ്പെടുമെന്ന്‌ മന്ത്രി എ.ആര്‍. ആന്തുലെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുമുണ്ടത്രെ. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്‍ (1782-99) അതുല്ല്യ രാജ്യ തന്ത്രജ്ഞനും പരിഷ്ക്കര്‍ത്താവും രാഷ്ട്ര നിര്‍മ്മാതാവുമായിരുന്നു. പക്ഷെ ബ്രിട്ടീഷ്‌ കൊളോണിയല്‍ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ മതഭ്രാന്തനും ക്രൂരനുമായാണ്‌ ചിത്രീകരിച്ചത്‌.
നമ്മുടെ സ്വാതന്ത്യ്‌രത്തിന്‌ വേണ്ടി ത്യാഗമനുഷ്ഠിക്കുകയും യാതനകളനുഭവിക്കുകയും ചെയ്‌ത ലക്ഷോപലക്ഷം ഇന്ത്യക്കാരെയും നേതാക്കളെയും സ്‌മരിക്കേണ്ടതുണ്ട്‌. വിടേശ ഭരണത്തിന്റെ മൌലിക സ്വഭാവം തന്നെ ഇന്ത്യക്കാരുടെ ദേശീയ വികാരങ്ങള്‍ തട്ടിയുണര്‍ത്തുകയും സുശക്തമായ ഒരു ദേശീയ പ്രസ്ഥാനത്തിന്റെ പിറവിക്കും വളര്‍ച്ചക്കും ഇണങ്ങിയ ഭൌതികവും ധാര്‍മ്മികവും ധിഷണാപരവും രാഷ്‌ട്രീയവുമായ സാഹചര്യങ്ങള്‍ അണിയിച്ചൊരുക്കുകയും ചെയ്തു.
ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണം തുടങ്ങിയത്‌ 1757ലാണെന്ന്‌ പറയാം. അന്നാണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യം ബംഗാളിലെ നവാബായിരുന്ന സിറാജ്‌-ഉറ്‌-റൌളയെ പ്ലാസി യുദ്ധത്തില്‍ തോല്‍പിച്ചത്‌. പക്ഷെ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരില്‍ ഇന്ത്യയില്‍ പ്രബലമായൊരു ദേശീയ സമരം ശക്തിയാര്‍ജ്ജിച്ചത്‌ 19-ആം ശതകത്തിന്റെ രണ്ടാം പകുതിയിലും 20-ആം ശതകത്തിന്റെ ആദ്യപകുതിയിലുമാണ്‌. ഇന്ത്യന്‍ ജനതയുടേയും ബ്രിട്ടീഷ്‌ ഭരണാതികാരികളുടേയും താല്‍പര്യങ്ങള്‍ യേറ്റുമുട്ടിയതാണ്‌ ഈ സമരത്തിന്‌ വഴിതെളിയിച്ചത്‌.
1757ന്‌ മുമ്പ്‌ തന്നെ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ രണ്ട്‌ കാര്യങ്ങളിലേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യയും പൌരസ്‌ത്യ ദേശങ്ങളുമായുള്ള വ്യാപാരത്തിന്റെ കുത്തുക കയ്യടക്കാനായിരുന്നു അവരുടെ ശ്രമം.
ഏത്‌ നിലക്ക്‌ നോക്കിയാലും 1857-ഓടെ ഒരു ബഹുജന കലാപത്തിനുള്ള സാഹചര്യമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്‌. മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന കാളയുടേയും പന്നിയുടേയും കൊഴുപ്പ്‌ പുരട്ടിയ വെടിത്തിര ഉപയോഗിക്കുന്നത്‌ സിപ്പയികളെ രോഷാകുലരാക്കി. 1857 മെയ്‌ 10ന്‌ ഡല്‍ഹിക്ക്‌ 36 മെയില്‍ അകലെ മീററ്റില്‍ പട്ടാളക്കാരുടെ ലഹളയോടെയാണ്‌ കലാപമാരംഭിച്ചത്‌. അതിന്‌ അനുദിനം ശക്തി പ്രാപിച്ചു. പഞ്ചാബ്‌ മുതല്‍ തെക്ക്‌ നര്‍മ്മദ വരെയും കിഴക്ക്‌ ബീഹാര്‍ മുതല്‍ പടിഞ്ഞാറ്‌ രജപുത്താന വരെയും അത്‌ വ്യാപിച്ചപ്പോള്‍ ഭയാനകമായ രംഗമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മീററ്റിലെ പട്ടാളക്കര്‍ തങ്ങലുടെ മേലുദ്യോഗസ്ഥന്മാരെ അറുകൊല ചെയ്തു.
പിറ്റേന്ന്‌ ദല്‍ഹിയിലെത്തിയ അവര്‍ നഗരം പിടിച്ചെടുത്ത്‌ വയോവൃദ്ധനായ ബഹദൂര്‍ ഷായെ ഭാരത ചക്രവര്‍ത്തിയായി അവരോധിക്കുകയും ചെയ്തു. ഉത്തരേന്ത്യയിലും മദ്ധ്യ ഭാരതത്തിലും കുന്തവും കോടാലിയും അമ്പും വില്ലും കുറുവടിയും അരിവാളും നാടന്‍ തോക്കുകളും ഉപയോഗിച്ചുള്ള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ ഇന്നത്തെ ഉത്തര്‍പ്രദേശിലും ബീഹാറിലും കര്‍ഷകരും കൈത്തൊഴില്‍കാരും ഒന്നടങ്കം പങ്കെടുത്തു. അവുധിയില്‍ ഇംഗ്ലീഷുകാരോട്‌ പോരാടി വീരമൃത്യു വരിച്ച 150000 ആളുകളില്‍ 100000 പേര്‍ സിവിലിയന്മാരായിരുന്നു. ഹിന്ദു മുസ്‌ലിം ഐക്യമാണിവിടെ കണ്ടത്‌. ബഹദൂര്‍ഷായെ സമരക്കാര്‍ ഒന്നടങ്കം അംഗീകരിച്ചു. കലാപം വിജയിച്ച സ്ഥലങ്ങളിലെല്ലാം ഹിന്ദുക്കളുടെ മതവികാരങ്ങളെ മാനിക്കുന്നതിന്‌ ഗോവധം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി. എല്ലാ നേതൃതലങ്ങളിലും ഹിന്ദുക്കള്‍ക്കും മുലിംകള്‍ക്കും തുല്ല്യ പ്രാതിനിധ്യമുണ്ടായിരുന്നു.
പക്ഷെ 1857 സെപ്‌തംബര്‍ 20ന്‌ ശക്തി ക്ഷയിച്ചിരുന്ന പ്രക്ഷോഭകരുടെ ക്ഷീണം മനസ്സിലാക്കി ബ്രിട്ടീഷുകാര്‍ ഡെല്‍ഹി പിടിച്ചെടുക്കുകയും ബഹദൂര്‍ഷായെ തടവിലാക്കുകയും ചെയ്തു.
1859 അവസാനത്തോടെ ഇന്ത്യയില്‍ ബ്രിട്ടന്റെ ആധിപത്യം പൂര്‍ണ്ണമായും പുനഃസ്ഥാപിതമായി. പക്ഷെ 1857ലെ കലാപം പാഴായില്ല. പൌരാണിക നേതൃത്വത്തിന്‍ കീഴില്‍ പഴഞ്ചന്‍ രീതിയില്‍ ഇന്ത്യയെ രക്ഷിക്കാനുള്ള ഒരു സാഹസമായിരുന്നെങ്കിലും ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മയില്‍ നിന്ന്‌ വിമുക്തമാകാനുള്ള ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരമായിരുന്നു അത്‌.

0 0 Continue Reading →

Partition would have been averted, if Nehru heeded to Gandhi’s choice of Jinnah

Source: MadhyamamOnline, http://www.madhyamamonline.in/news_archive_details.asp?id=4&nid=87590&dt=1/31/2006

(Kollam, Kerala:) “The partition of India could have been avoided, had leaders including Nehru accepted Gandhi?s wish to make Mohammed Ali Jinnah as the Prime Minister of India” said
Venkata Kalyanam, the personal assistant of Gandhi.

He was speaking at the ?Meet the Press? program organized by the Press Club. ?Predicting there be communal violence in the wake of Partition, he knew that making Jinnah the Prime Minister of the country was the only solution. But this was not acceptable for the majority of Hindu leaders within Congress. Nehru, who realized he would never get a chance to be in the post if the young Jinnah would become the PM, also did not support the opinion of the Father of Nation. Gandhi had said Nehru to be the private secretary of the Prime Minister, and not the Prime Minister himself. He also expressed his desire that a farmer should reach such a position. (of Prime Minster) .

Had Jinnah been the prime Minster and the Partition were averted, the people of India would be living today in peace.

The politicians were destroying the post-partition India. Corruption and moral decay can be seen anywhere. The parliamentarians are living in luxury. A peaceful revolution is required against this.?

After the death of Gandhiji, Venkata Kalyanam left his residence in Delhi and is presently settled at Chennai.

1 0 Continue Reading →