Skip to Content

Blog Archives

എങ്ങനെയുണ്ട്‌ മലപ്പുറത്തിന്റെ മറുപടി!?

Thejas Online

Madrasa scene (photo Jaihoon.com)

വി എസ്‌ അച്യുതാനന്ദനു മറുപടി നല്‍കാന്‍ പിണറായി വിജയനു വിലക്കുകളും നിയന്ത്രണങ്ങളും ഉണ്ടാവാം. പക്ഷേ, മലപ്പുറത്തുകാര്‍ക്ക്‌ അത്തരം പരിമിതികളില്ല. അവര്‍ തലങ്ങും വിലങ്ങും നല്‍കുന്നുണ്ട്‌. തലയുയര്‍ത്തിപ്പിടിച്ചുതന്നെ കൊടുക്കുന്നുമുണ്ട്‌. ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുകയാണ്‌.

മലപ്പുറത്തുകാര്‍ പരീക്ഷ ജയിക്കുന്നത്‌ മഹാപാതകം എന്നായിരുന്നല്ലാ വി എസ്‌ പറഞ്ഞിരുന്നത്‌. യു.ഡി.എഫ്‌ സര്‍കാര്‍ എന്തോ അഹിതമായി ചെയ്തുകൊടുക്കുന്നുണ്ടെന്നും അന്നത്തെ പ്രതിപക്ഷ സഖാവ്‌ പറയുകയുണ്ടായി. ഇപ്പോ? സഖാവു തന്നെ മുഖ്യനായി വാഴുമ്പോള്‍ എന്താണു സ്ഥിതി? എസ്‌.എസ്‌.എല്‍.സി ക്ക്‌ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയത്‌ മലപ്പുറം ജില്ലയില്‍ നിന്ന്‌. പ്ലസ്ടുവിലും തത്തുല്യ ജയം. മെഡിക്കല്‍, എന്‍ജിനീയറിംഗ്‌ പ്രവേശനപ്പരീക്ഷാഫലം ഇന്നലെ പുറത്തുവന്നപ്പോഴും റാങ്കുകള്‍ ഉള്‍പ്പെടെ മലപ്പുറത്തുകാരുടെ തകറപ്പന്‍ പ്രകടനം. എങ്ങനെയുണ്ട്‌ മലപ്പുറത്തിന്റെ മറുപടി!

0 0 Continue Reading →

പൊളിച്ചെഴുത്തിന്‌ സമയമാവുന്നു

നജീബ്‌ കാന്തപുരം, തൂലിക, ജൂണ്‍
2006

നിങ്ങള്‍ ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും നിങ്ങളല്ലാത്ത ജനതയെ പകരം കൊണ്ടുവരികയും ചെയ്യും – വിശുദ്ധ ഖുര്‍ആന്‍

കേരള സമൂഹത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്‌ അവഗണിക്കാനാവാത്ത ഒരു ഇടമുണ്ട്‌. അര നൂറ്റാണ്ടിലേറെ മുസ്‌ലിംലീഗ്‌ സൃഷ്ടിപരമായി ആ ഇടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഇന്ന്‌ കാണുന്ന വളര്‍ച്ചയുടെ അടയാളങ്ങളെല്ലാം ഈ രാഷ്ട്രീയത്തിന്റെ അകബലംകൊണ്ട്‌ നാം സ്വന്തമാക്കിയതാണ്‌. ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കൊണ്ട്‌ ഈ രാഷ്ട്രീയ സ്പേസ്‌ അവസാനിക്കാന്‍ പോവുന്നില്ല. അതുകൊണ്ട്‌ തന്നെ ഈ രാഷ്ട്രീയം വരും കാലങ്ങളിലേക്ക്‌ മുസ്‌ലിംലീഗിനെ സജ്ജമാക്കാന്‍ ആവശ്യമായ ഗുണപരവും വിവേകപരവുമായ ആലോചനകളാണ്‌ ഇനി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നടത്തേണ്ടത്‌.

ഇത്തരമൊരു ആലോചനകള്‍ക്ക്‌ മുമ്പില്‍ പരാചയത്തിന്റെ ഓട്ടയടക്കാന്‍ കണക്കുകളുടെ കസര്‍ത്ത്‌ അനാവശ്യമാണ്‌. തോല്‍വി എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെ ഇനി തോല്‍ക്കാതിരിക്കാനുള്ള നടപടി ക്രമങ്ങളാണ്‌ അജണ്ടയാകേണ്ടത്‌. ഈ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വികൊണ്ട്‌ പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു പ്രവര്‍ത്തകനും പച്ചക്കൊടി മടക്കിവെച്ച്‌ ഇന്‍ക്വിലാബ്‌ വിളിക്കുമെന്ന്‌ ആരും ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. മുസ്‌ലിം ലീഗ്‌ ഒരു വിദ്യുത്‌ തരംഗമായി രക്തത്തില്‍ നില നിര്‍ത്തുന്ന ആയിരക്കണക്കിന്‌ പ്രവര്‍ത്തകരെ ഈ തിരിനാളം മാത്രമാണ്‌ ഇരുട്ട്‌ നിറഞ്ഞ വഴികളിലെ സഹായമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന അനുഭാവികളും സമൂഹത്തിന്റെ പൊതുധാരയില്‍ മുസ്‌ലിം സമുദായത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ ലീഗ്‌ നിര്‍വഹിച്ച പ്രയത്നങ്ങളെ അംഗീകരിച്ച വിപുലമായ ഒരു പൊതു സമൂഹവും നിലനില്‍ക്കുന്നിടത്തോളം കാലം ഒരു മലവെള്ളപ്പാച്ചിലിലും പാര്‍ട്ടി കുത്തിയൊലിച്ച്‌ പോകുകയില്ല. എന്നാല്‍ പ്രവര്‍ത്തകരുടെ മനസ്സിലെ വിദ്യുത്‌തരംഗവും അനുഭാവികളുടെ വഴിയിലെ തിരിനാളവും പൊതു സമൂഹത്തിലെ വിശ്വാസ്യതയും അണഞ്ഞു പോവാതെ നിലനിര്‍ത്താനുള്ള ആത്മപരിശോധനകള്‍ക്കാണ്‌ ഇനി സമയം കണ്ടെത്തേണ്ടത്‌.

ഇന്ത്യയുടെ രാഷ്ട്രീയ ശ്‌മശാനങ്ങളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മീസാന്‍ കല്ലുകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌. ഒരു പതിറ്റാണ്ട്‌ പോലും തികയാതെ മണ്ണടിഞ്ഞ്‌ പോയ പാര്‍ട്ടികളുടെ നിശ്ചലവും മൂകവുമായ അന്ത്യവിശ്രമം കാണുമ്പോള്‍, കാറ്റിലും കോളിലും ഉലഞ്ഞും പിന്നെ നിവര്‍ന്ന്‌ നിന്നും തിരമാലകളോട്‌ മല്ലടിച്ചും നിലനില്‍പ്പിന്റെ അനിവാര്യതയറിഞ്ഞും മുങ്ങാതെ യാത്ര തുടര്‍ന്ന മുസ്‌ലിം ലീഗിനെ ഒരു ഇരുട്ടുള്ള രാത്രിയില്‍ മുക്കിക്കളയാമെന്ന്‌ ആരും വ്യാമോഹിക്കേണ്ടതില്ല. രാഷ്‌ട്രീയ വിശകലനം നടത്താന്‍ കഴിയുന്ന ഒരാളും മൌഢ്യമായ ഇത്തരം ചിന്തകള്‍ക്ക്‌ അടിമപ്പെടുമെന്നും കരുതാനാവില്ല.

മഞ്ചേരി ഇഫക്‌ടിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ്‌ നേടിയ തിളക്കമുള്ള വിജയം ഇതിനു ശേഷം സംഭവിച്ച നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാചയവും സമഗ്രമായ ചില പഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്‌.

രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ കാലങ്ങള്‍ക്ക്‌ മുമ്പെ നടക്കേണ്ട വഴികാട്ടികളാവണം. ജനതയുടെ സഞ്ചാരത്തിന്‌ മുമ്പെ അവരുടെ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കേണ്ട ബാധ്യത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്‌. മാറ്റം മാത്രമാണ്‌ മാറാത്തതായുള്ളത്‌.മാറ്റത്തിന്റെ കാറ്റും വെളിച്ചവും കടത്താതെ ജനാലകള്‍ കൊട്ടിയടച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പ്ര്സ്ഥാനങ്ങള്‍ പോലും കടപുഴകി വീണത്‌ ചരിത്ര സാക്ഷ്യമാണ്‌. ഓരോ കാലഘട്ടവും ആവശ്യപ്പെടുന്ന നവീകരണങ്ങള്‍ നിര്‍വഹിക്കാതെ പോയാല്‍ ഏത്‌ രാഷ്‌ട്രീയ എന്ത്രത്തിനും പ്രവര്‍ത്തന ക്ഷമത കുറയുക സ്വാഭാവികമാണ്‌. സംഘ്‌പരിവാറിന്റെ തീവ്രരാഷ്‌ട്രീയ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ബി.ജെ.പിക്കുപോലും രണ്ട്‌ പതിറ്റാണ്ട്‌ തികയുന്നതിന്‌ മുമ്പ്‌ തുടര്‍ച്ചയായി കിട്ടിയ തിരിച്ചടികള്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും പാഠമാവേണ്ടതാണ്‌. ആശയങ്ങള്‍ ഇരുമ്പുലക്കയല്ലെന്നും നവീകരണങ്ങള്‍ ആവശ്യമാവുമ്പോള്‍ നിര്‍വ്വഹിക്കേണ്ടതാണെന്നും കൂടെ നില്‍ക്കുന്നവരുടെ രാപ്പനി കൂടെക്കിടന്നു തന്നെ അനുഭവിച്ചറിയേണ്ടതുണ്ടെന്നും ഈ തിരഞ്ഞെടുപ്പ്‌ ഫലം നമ്മെ ഉണര്‍ത്തുന്നു.

ജനങ്ങളുടെ അജണ്ടകള്‍ നിര്‍ണയിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളുടെയും നീരാളിപ്പിടുത്തം പോലെ മുറുകിക്കഴിഞ്ഞ അവയുടെ നെറ്റ്‌വര്‍ക്കുകളുടെയും ശക്തി ഈ തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ മാത്രമല്ല സി.പി.എമ്മിനെ തോല്‍പ്പിച്ച്‌ വി.എസ്‌.അച്യുതാനന്ദന്‌ സീറ്റ്‌ വാങ്ങിക്കൊടുത്തതില്‍ പോലും നമ്മള്‍ കണ്ടുകഴിഞ്ഞതാണ്‌. തീര്‍ച്ചയായും വികസനങ്ങളെ അട്ടിമറിച്ച്‌ മറ്റുപല അജണ്ടകളും ജനമനസ്സുകളില്‍ തോല്‍പ്പിച്ച്‌ അവരെ വികാര ജീവികളാക്കി മാറ്റുന്നതില്‍ ഈ മാധ്യമപ്പട വിജയിച്ചതും തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ വഴിയൊരുങ്ങിയിട്ടുണ്ട്‌.

ഭരണവിരുദ്ധവികാരം ഒട്ടും പ്രതിഫലിപ്പിക്കാത്ത ഒരു തെരെഞ്ഞെടുപ്പില്‍ എന്തുകൊണ്ട്‌ ഈ പരാജയം സംഭവിച്ചുവെന്ന ആലോചന കൂടുതല്‍ ഗൌരവത്തോടെ നടത്തേണ്ടതുണ്ട്‌. മഹാസമ്മേളനങ്ങളില്‍ ആര്‍ത്തലച്ചുവരുന്ന ക്ഷുഭിത യൌവനങ്ങളല്ല, ഒരു പ്രസംഗവും കേള്‍ക്കാതെ സ്വന്തം കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന അറുപത്‌ ശതമാനത്തിലേറെ വരുന്ന പൊതു സമൂഹമാണ്‌ തെരെഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്‌. അവരുടെ മനസ്സ്‌ വായിക്കാന്‍ കഴിയാതെ പോയിട്ടുണ്ടോയെന്നും അവര്‍ക്ക്‌ അഹിതകരമായി തോന്നുന്ന അഹങ്കാരവും ധിക്കാരവും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലോ മനോഭാവങ്ങളിലോ ഉണ്ടായിട്ടുണ്ടോ എന്ന പുനഃപരിശോധനയും ഈ ഘട്ടത്തില്‍ ആവശ്യമായി വരുന്നു.

മത, സാമുദായിക, സാംസ്കാരിക സംഘടനകളോട്‌ പുലര്‍ത്തുന്ന സമീപനങ്ങളിലും ഒരു പൊളിച്ചെഴുത്ത്‌ അനിവാര്യമായിത്തീരുന്നു. രാഷ്‌ട്രീയത്തിന്‌ പുറത്ത്‌ സംഘടിതരായിത്തീര്‍ന്ന ഇത്തരം പ്രസ്ഥാനങ്ങളെ ഒരേ തരത്തില്‍ കൈകാര്യം ചെയ്യാനും ഒരേ പോലെ നീതി നല്‍കി തൃപ്തമാക്കാനും ശത്രുത അവസാനിപ്പിച്ച്‌ പുറത്തുള്ള ശത്രുവിനെക്കുറിച്ച്‌ ബോധവല്‍കരിക്കാനും കഴിഞ്ഞ കാലങ്ങളില്‍ നിര്‍വ്വഹിച്ച പ്രയത്നങ്ങള്‍ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്‌. വേലികെട്ടിത്തിരിക്കേണ്ട പ്രവര്‍ത്തന പരിധികളില്‍ നിന്ന്‌ പലരും കുതറി പുറത്ത്‌ വന്നപ്പോള്‍ പാര്‍ട്ടി പുലര്‍ത്തിയ നിസ്സംഗത ഈ തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ ഇട നല്‍കിയിട്ടുണ്ട്‌. പാര്‍ട്ടിക്കെതിരെ മാധ്യമപ്പട നടത്തിയ കുപ്രചരണങ്ങള്‍ തെറ്റായിരുന്നുവെന്ന്‌ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പലപ്പോഴും കഴിയാതെ പോയിട്ടുണ്ട്‌. പണാധിപത്യം വാഴുന്നുവെന്നും സാമുദായിക പ്രശ്നങ്ങളില്‍നിന്ന്‌ അകന്ന്‌ പോവുന്നുവെന്നും നുണപ്പ്രചരണം നടത്തിയപ്പോള്‍ കാസര്‍കോഡ്‌ മുതല്‍ കോഴിക്കോട്‌ വരെ മുസ്‌ലിം ലീഗ്‌ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ എത്രപേരുണ്ട്‌ പണക്കാരെന്ന്‌ ചോദിക്കാന്‍ തക്കസമയത്ത്‌ നമുക്ക്‌ കഴിഞ്ഞിട്ടില്ല.

ഈ തെരെഞ്ഞടുപ്പ്‌ ഒരിക്കലും അവസാനത്തെതല്ല. പ്രതിസന്ധികളെ മറികടക്കാനുള്ള വിഭവങ്ങല്‍ പാര്‍ട്ടിക്ക്‌ സമൃദ്ധമായുണ്ട്‌. അര്‍പ്പണ മനോഭാവത്തോടെ എതിര്‍പ്പുകളെ നേരിടാനുള്ള മനോബലം പ്രവര്‍ത്തകര്‍ക്കുമുണ്ട്‌. ഒരു തെരഞ്ഞെടുപ്പ്‌ പരാജയം കൊണ്ട്‌ നിരാശയില്‍ വീണുടഞ്ഞു പോകുന്നവരല്ല അവര്‍. ഈ സംഘടനയുടെ ദൌത്യവും ലക്ഷ്യവും തിരിച്ചറിഞ്ഞ്‌ പച്ചക്കൊടി പിടിച്ച ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകര്‍ ജീവിതത്തിലൊരിക്കലും നഷ്ടക്കാരാവില്ല. അവരുടെ മനസ്സിലുള്ള ലീഗ്‌ കണ്ടുമുട്ടാനുള്ള അവസരം വന്നെത്തുക തന്നെ ചെയ്യും. അതിനുള്ള സജ്ജമാകലിന്‌ പാര്‍ട്ടി പാകപ്പെട്ടുകഴിഞ്ഞു. പ്രശ്നാധിഷ്ഠിതമായി എതിര്‍പ്പുകളുയര്‍ത്തിയ സാമുദായിക സംഘടനകള്‍ പോലും മുസ്‌ലിം ലീഗിനുണ്ടായ പരാചയത്തില്‍ വേദനിക്കുന്നുണ്ട്‌. മുസ്‌ലിം സമുദായത്തിന്‌ പുറത്ത്‌ പാര്‍ട്ടിയെ സ്നേഹിക്കുന്ന സമുദായ സുഹൃത്തുക്കളും പാര്‍ട്ടിയുടെ അതിശക്തമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ പ്രാര്‍ത്ഥിക്കുന്നുണ്ട്‌. വിനയത്തോടെ യാഥാര്‍ത്യബോധത്തോടെ ജനങ്ങളുടെ പ്ര്ബുദ്ധത ഉള്‍ക്കൊണ്ട്‌ അതിനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതി നിര്‍വ്വഹണം മാത്രമാണ്‌ ഇനി ആവശ്യം.

0 0 Continue Reading →

1857 : ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരം

1857 : ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരം
2007 മെയ്‌ മാസത്തില്‍ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ വാര്‍ഷികം അഘോഷിക്കുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ 1857ലെ കലാപത്തിന്‌ മുന്നോടിയായി നടന്ന പല സുപ്രധാന്‍ സംഭവങ്ങളെപ്പറ്റിയും വിലയിരുത്തേണ്ടതുണ്ട്‌. 1857ലെ വിപ്ലവത്തിന്‍ മുമ്പ്‌ ദക്ഷിണേന്ത്യയില്‍ 40ലേറെ ബ്രിട്ടീഷ്‌ വിരുദ്ധ കലാപങ്ങളുണ്ടായിട്ടുണ്ട്‌. ഇതൊക്കെ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയതുമാണ്‌. ഇതില്‍ ഒന്നു പോലും നെരത്തെ വാര്‍ഷികാചരണ സമിതി തയ്യാറാക്കിയ ചരിത്ര കല്‍ണ്ടറില്‍ പരാമര്‍ശിക്കുന്നില്ല. ഒന്നാം സ്വാതന്ത്യ്‌ര സമര പോരാളികളായ ബീഗം ഹസ്രത്ത്‌ മഹല്‍, കണ്‍വാര്‍ സാഹബ്‌, ഖാസിമാര്‍ തുടങ്ങിയ മുസ്‌ലിം പിന്നോക്ക വര്‍ഗ്ഗ ഗോത്ര നേതാക്കളെയും കര്‍ഷക സമര യോദ്ധാക്കളെയും കലണ്ടര്‍ പൂര്‍ണ്ണമായി അവഗണിച്ചു.
ഇന്ത്യന്‍ സ്വാതന്ത്യ്‌ര സമരത്തിന്‌ പോരാടിയ ഇവരില്‍ പലരേയും ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയും വെടിവെച്ചു കൊല്ലുകയും നാട്‌ കടത്തുകയുമായിരുന്നു. ഇവര്‍ക്ക്‌ കലണ്ടറില്‍ ഇടം നല്‍കാതിരുന്നത്‌ തെറ്റിപ്പോയി. ബുലന്ത്‌ ശഹറിലെ നവാബ്‌ വിലായത്ത്‌ ഖാന്‍, ബറോട്ടിലെ ഷഹ്‌വല്‍ ജാമ്‌, ദേവിസിംഗ്‌ എന്നിവരുടെ പേരുകള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സമിതി പരാജയപ്പെട്ടു. 1857ലും 1757- 1856 കാലഘട്ടത്തിലുമുണ്ടായ സംഭവങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കാതെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലുമുണ്ടായ സമര പരമ്പരകള്‍ക്ക്‌ കലണ്ടര്‍ പ്രാമുഖ്യം നല്‍കിയിരിക്കുകയാണ്‌. പിന്നോക്ക ന്യൂനപക്ഷ ഗോത്ര വര്‍ഗ്ഗ സമുദായങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ കൂടി അര്‍ഹമായ സ്ഥാനം നല്‍കി കലണ്ടര്‍ പരിഷ്കരിക്കുമെന്ന്‌ സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ പറഞ്ഞതും സ്‌മരണീയമാണ്‌.
1857ന്‌ മുമ്പുണ്ടായ സംഭവങ്ങളുടെ വാര്‍ഷികാഘോഷത്തിന്‌ വിപുലമായ രീതിയില്‍ ഇന്ത്യാ ഗവണ്‍മന്റ്‌ ചട്ടവട്ടം കൂടിയപ്പോള്‍ 1875ന്‌ മുമ്പുണ്ടായ സംഭവങ്ങളുടെ വാര്‍ഷികാഘോഷമാണെങ്കിലും ഇന്ത്യന്‍ സ്വാതന്ത്യ്‌ര സമരത്തിന്‌ ടിപ്പു സുല്‍ത്താനും അതുപോലുള്ള യോദ്ധാക്കളും നല്‍കിയ സംഭാവനകളും പ്രത്യേകം സ്‌മരിക്കപ്പെടുമെന്ന്‌ മന്ത്രി എ.ആര്‍. ആന്തുലെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുമുണ്ടത്രെ. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മൈസൂര്‍ ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്‍ (1782-99) അതുല്ല്യ രാജ്യ തന്ത്രജ്ഞനും പരിഷ്ക്കര്‍ത്താവും രാഷ്ട്ര നിര്‍മ്മാതാവുമായിരുന്നു. പക്ഷെ ബ്രിട്ടീഷ്‌ കൊളോണിയല്‍ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ മതഭ്രാന്തനും ക്രൂരനുമായാണ്‌ ചിത്രീകരിച്ചത്‌.
നമ്മുടെ സ്വാതന്ത്യ്‌രത്തിന്‌ വേണ്ടി ത്യാഗമനുഷ്ഠിക്കുകയും യാതനകളനുഭവിക്കുകയും ചെയ്‌ത ലക്ഷോപലക്ഷം ഇന്ത്യക്കാരെയും നേതാക്കളെയും സ്‌മരിക്കേണ്ടതുണ്ട്‌. വിടേശ ഭരണത്തിന്റെ മൌലിക സ്വഭാവം തന്നെ ഇന്ത്യക്കാരുടെ ദേശീയ വികാരങ്ങള്‍ തട്ടിയുണര്‍ത്തുകയും സുശക്തമായ ഒരു ദേശീയ പ്രസ്ഥാനത്തിന്റെ പിറവിക്കും വളര്‍ച്ചക്കും ഇണങ്ങിയ ഭൌതികവും ധാര്‍മ്മികവും ധിഷണാപരവും രാഷ്‌ട്രീയവുമായ സാഹചര്യങ്ങള്‍ അണിയിച്ചൊരുക്കുകയും ചെയ്തു.
ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണം തുടങ്ങിയത്‌ 1757ലാണെന്ന്‌ പറയാം. അന്നാണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യം ബംഗാളിലെ നവാബായിരുന്ന സിറാജ്‌-ഉറ്‌-റൌളയെ പ്ലാസി യുദ്ധത്തില്‍ തോല്‍പിച്ചത്‌. പക്ഷെ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരില്‍ ഇന്ത്യയില്‍ പ്രബലമായൊരു ദേശീയ സമരം ശക്തിയാര്‍ജ്ജിച്ചത്‌ 19-ആം ശതകത്തിന്റെ രണ്ടാം പകുതിയിലും 20-ആം ശതകത്തിന്റെ ആദ്യപകുതിയിലുമാണ്‌. ഇന്ത്യന്‍ ജനതയുടേയും ബ്രിട്ടീഷ്‌ ഭരണാതികാരികളുടേയും താല്‍പര്യങ്ങള്‍ യേറ്റുമുട്ടിയതാണ്‌ ഈ സമരത്തിന്‌ വഴിതെളിയിച്ചത്‌.
1757ന്‌ മുമ്പ്‌ തന്നെ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ രണ്ട്‌ കാര്യങ്ങളിലേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യയും പൌരസ്‌ത്യ ദേശങ്ങളുമായുള്ള വ്യാപാരത്തിന്റെ കുത്തുക കയ്യടക്കാനായിരുന്നു അവരുടെ ശ്രമം.
ഏത്‌ നിലക്ക്‌ നോക്കിയാലും 1857-ഓടെ ഒരു ബഹുജന കലാപത്തിനുള്ള സാഹചര്യമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്‌. മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന കാളയുടേയും പന്നിയുടേയും കൊഴുപ്പ്‌ പുരട്ടിയ വെടിത്തിര ഉപയോഗിക്കുന്നത്‌ സിപ്പയികളെ രോഷാകുലരാക്കി. 1857 മെയ്‌ 10ന്‌ ഡല്‍ഹിക്ക്‌ 36 മെയില്‍ അകലെ മീററ്റില്‍ പട്ടാളക്കാരുടെ ലഹളയോടെയാണ്‌ കലാപമാരംഭിച്ചത്‌. അതിന്‌ അനുദിനം ശക്തി പ്രാപിച്ചു. പഞ്ചാബ്‌ മുതല്‍ തെക്ക്‌ നര്‍മ്മദ വരെയും കിഴക്ക്‌ ബീഹാര്‍ മുതല്‍ പടിഞ്ഞാറ്‌ രജപുത്താന വരെയും അത്‌ വ്യാപിച്ചപ്പോള്‍ ഭയാനകമായ രംഗമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. മീററ്റിലെ പട്ടാളക്കര്‍ തങ്ങലുടെ മേലുദ്യോഗസ്ഥന്മാരെ അറുകൊല ചെയ്തു.
പിറ്റേന്ന്‌ ദല്‍ഹിയിലെത്തിയ അവര്‍ നഗരം പിടിച്ചെടുത്ത്‌ വയോവൃദ്ധനായ ബഹദൂര്‍ ഷായെ ഭാരത ചക്രവര്‍ത്തിയായി അവരോധിക്കുകയും ചെയ്തു. ഉത്തരേന്ത്യയിലും മദ്ധ്യ ഭാരതത്തിലും കുന്തവും കോടാലിയും അമ്പും വില്ലും കുറുവടിയും അരിവാളും നാടന്‍ തോക്കുകളും ഉപയോഗിച്ചുള്ള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ ഇന്നത്തെ ഉത്തര്‍പ്രദേശിലും ബീഹാറിലും കര്‍ഷകരും കൈത്തൊഴില്‍കാരും ഒന്നടങ്കം പങ്കെടുത്തു. അവുധിയില്‍ ഇംഗ്ലീഷുകാരോട്‌ പോരാടി വീരമൃത്യു വരിച്ച 150000 ആളുകളില്‍ 100000 പേര്‍ സിവിലിയന്മാരായിരുന്നു. ഹിന്ദു മുസ്‌ലിം ഐക്യമാണിവിടെ കണ്ടത്‌. ബഹദൂര്‍ഷായെ സമരക്കാര്‍ ഒന്നടങ്കം അംഗീകരിച്ചു. കലാപം വിജയിച്ച സ്ഥലങ്ങളിലെല്ലാം ഹിന്ദുക്കളുടെ മതവികാരങ്ങളെ മാനിക്കുന്നതിന്‌ ഗോവധം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി. എല്ലാ നേതൃതലങ്ങളിലും ഹിന്ദുക്കള്‍ക്കും മുലിംകള്‍ക്കും തുല്ല്യ പ്രാതിനിധ്യമുണ്ടായിരുന്നു.
പക്ഷെ 1857 സെപ്‌തംബര്‍ 20ന്‌ ശക്തി ക്ഷയിച്ചിരുന്ന പ്രക്ഷോഭകരുടെ ക്ഷീണം മനസ്സിലാക്കി ബ്രിട്ടീഷുകാര്‍ ഡെല്‍ഹി പിടിച്ചെടുക്കുകയും ബഹദൂര്‍ഷായെ തടവിലാക്കുകയും ചെയ്തു.
1859 അവസാനത്തോടെ ഇന്ത്യയില്‍ ബ്രിട്ടന്റെ ആധിപത്യം പൂര്‍ണ്ണമായും പുനഃസ്ഥാപിതമായി. പക്ഷെ 1857ലെ കലാപം പാഴായില്ല. പൌരാണിക നേതൃത്വത്തിന്‍ കീഴില്‍ പഴഞ്ചന്‍ രീതിയില്‍ ഇന്ത്യയെ രക്ഷിക്കാനുള്ള ഒരു സാഹസമായിരുന്നെങ്കിലും ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മയില്‍ നിന്ന്‌ വിമുക്തമാകാനുള്ള ഇന്ത്യന്‍ ജനതയുടെ ആദ്യത്തെ മഹത്തായ സമരമായിരുന്നു അത്‌.

0 0 Continue Reading →

കയ്യേറ്റത്തിലേയും ഒഴിപ്പിക്കലിലേയും ഇസ്‌ലാമിക നീതി

പി. മുഹമ്മദ്‌ കുട്ടശ്ശേരി, ചന്ദൃക മിഡില്‍ ഈസ്റ്റ്‌

മനുഷ്യന്റെ ഭൂമുഖത്തെ വാസം അവസാനിക്കുമ്പോള്‍ അവന്‌ ആറടി മണ്ണിന്റെ സ്ഥലം മാത്രമേ ആവശ്യമായി വരികയുള്ളൂ. പക്ഷേ ഒരിഞ്ച്‌ ഭൂമിക്കു വേണ്ടി അവന്‍ എത്രമാത്രം കടിപിടികൂടൂന്നു. അതിര്‍ത്തി തര്‍ക്കങ്ങളില്‍ കൊല്ലപ്പെടുന്നവരും, മുറിവേല്‍ക്കുന്നവരും ഭൂസ്വത്ത്‌ സംബന്ധിച്ച വ്യവഹാരങ്ങള്‍ക്കായി പണം നഷ്ടപ്പെടുത്തുന്നവരും എത്രയാണ്‌. ഭൂമികയ്യേറ്റമെന്ന കുറ്റകൃത്യത്തിന്‌ മനുഷ്യനോളം തന്നെ പഴക്കമുണ്ട്‌. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശിക്ഷ ലഭിക്കാതെ ഭൌതിക ജീവിതത്തില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞെന്നുവരുമെങ്കിലും മരണാനന്തരം അതിന്റെ തിക്ത ഫലം അനിവാര്യമായും അനുഭവിക്കേണ്ടിവരുമെന്ന ബോധം സൃഷ്ടിക്കുകയാണല്ലോ ഇസ്‌ലാം ചെയ്യുന്നത്‌. പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു. “ഒരു ചാണ്‍ ഭൂമി അന്യായമായി ആരെങ്കിലും പിടിച്ചടക്കിയാല്‍ മരണാനന്തരം അല്ലാഹു ഏഴ്‌ ഭൂമികള്‍ അവന്റെ കഴുത്തിലിടും.” ഈ ആലങ്കാരിക പ്രയോഗത്തിലുടെ ഭൂമി കയ്യേറ്റത്തിന്റെ പാപഭാരമാണ്‌ നബി സൂചിപ്പിക്കുന്നത്‌.

“കയ്യേറ്റം നടത്തിയവന്റെ വിയര്‍പ്പിന്‌ ഒരവകാശവുമില്ല” എന്ന പ്രഖ്യാപനത്തിലൂടെ കയ്യേറിയ ഭൂമിയില്‍ നടത്തിയ കൃഷിക്കോ അവിടെ നിര്‍മ്മിച്ച കെട്ടിടത്തിനോ ഒരവകാശവുമില്ല എന്നത്രെ നബി വ്യക്തമാക്കുന്നത്‌.

തിരുമേനിയുടെ കാലത്ത്‌ ഒരാള്‍ മറ്റൊരാളുടെ ഭൂമി കയ്യേറി അവിടെ ഈത്തപ്പനകള്‍ വെച്ചുപിടിപ്പിച്ചു. സ്ഥലം ഉടമ കേസുമായി തിരുസന്നിധിയിലെത്തി. അന്യായക്കാരന്‌ അനുകൂലമായി വിധി നടത്തിയ നബി കയ്യേറ്റക്കാരനോട്‌ അവന്‍ നട്ടു വളര്‍ത്തിയ ഈത്തപ്പന മരങ്ങള്‍ ഒഴിവാക്കാന്‍ ആജ്ഞാപിച്ചു. കയ്യേറ്റക്കാരന്റെ ഉപയോഗം കാരണം ഭൂമിക്ക്‌ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തീര്‍ത്തുകൊടുക്കേണ്ട ബാധ്യതയും അവനുണ്ട്‌. ഉദാഹരണമായി കിണര്‍ കുഴിക്കുകയോ കുഴി എടുക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അവ മണ്ണിട്ടുമൂടണം. മണ്ണ്‌ നീക്കം ചെയ്‌തിട്ടുണ്ടെങ്കില്‍ എടുത്ത മണ്ണ്‌ തിരിച്ചുകൊണ്ടിടണം. അതിന്‌ കഴിയില്ലെങ്കില്‍ മണ്ണുള്ള അവസ്ഥയിലെ വിലയേക്കാള്‍ ഭൂമിക്ക്‌ മണ്ണില്ലാത്ത അവസ്ഥയിലെ വിലയില്‍ എത്രയാണ്‌ കുറവുള്ളതെങ്കിലും അത്രയും സംഖ്യ കൂടി കയ്യേറ്റക്കാരന്‍ സ്ഥലത്തിന്റെ ഉടമക്ക്‌ കൊടുക്കണം.

കയ്യേറ്റക്കാരന്‍ ഭൂമിയില്‍ കൃഷിചെയ്‌തിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കുമ്പോള്‍ നാലില്‍ ഒരു മാര്‍ഗമാണ്‌ അവന്റെ മുമ്പിലുണ്ടാവുക. ഒന്ന്‌: ഉടമ ആവശ്യപ്പെടുകയാണെങ്കില്‍ കയേറ്റക്കാരന്‍ കൃഷി മറ്റൊരു സ്ഥലത്തേക്ക്‌ പിഴുതുമാറ്റുക. രണ്ട്‌: സ്ഥലം ഉടമക്ക്‌ പാട്ടം നല്‍കി കയ്യേറ്റക്കാരന്‍ അവന്റെ കൃഷിയുടെ ഫലം അനുഭവിക്കുക. മൂന്ന്‌: സ്ഥലം ഉടമക്ക്‌ കൃഷിയുടെ ഫലം ആവശ്യമുണ്ടെങ്കില്‍ കയ്യേറ്റക്കാരന്‌ കൃഷിക്ക്‌ ചിലവായ പണം കൊടുക്കുക. നാല്‌: കയ്യേറ്റക്കാരന്‍ യാതൊരു അവകാശവാദവും ഉന്നയിക്കാതെ കൃഷി പൂര്‍ണ്ണമായും സ്ഥലത്തിന്റെ ഉടമക്ക്‌ വിട്ടുകൊടുക്കുക, ഇമാം ശാഫിഈ ഇബ്‌നു ഖുദാമ, ഇബ്‌നു റുശ്‌ദ്‌ തുടങ്ങിയ പണ്‌ഡിതന്മാരെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ഈ രൂപങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. ഇതല്ലാതെ അഞ്ചാമത്തെ മാര്‍ഗം – വിള നശിപ്പിക്കുകയും വെട്ടിനിരത്തുകയും ചെയ്യുക – ഉപയോഗിക്കാന്‍ പാടില്ല. കൃഷി നശിപ്പിക്കുന്നത്‌ ഖുര്‍ആന്‍ നിരോധിച്ച നടപടിയാണ്‌. കൂടുതല്‍ പ്രയോജനപ്രദമായ മറ്റൊരു നന്മ സാധിക്കുന്നതിനേ കൃഷി നശിപ്പിക്കുക എന്ന ആ തിന്മ ചെയ്യാന്‍ പാടുള്ളൂ.

കയ്യേറിയ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുമ്പോള്‍ കയ്യേറ്റക്കാരന്‍ മാറ്റി ഒഴിവാക്കാത്ത എല്ലാ വസ്‌തുക്കളും ഭൂമിയോടൊപ്പം സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ വരുന്നു – അതായത്‌, രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുസ്വത്തായി മാറുന്നു. ലക്ഷക്കണക്കില്‍ രൂപ വിലയുള്ളതും, പല ഉപയോഗങ്ങള്‍ക്കും ഉപകരിക്കുന്നതുമായ കെട്ടിടങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നത്‌ പൊതുസ്വത്ത്‌ നശിപ്പിക്കലും, നഗ്നമായ മറ്റൊരു കയ്യേറ്റവുമാണെന്നതില്‍ സംശയമില്ല.

കയ്യേറ്റം നടന്നതായി സ്ഥിരീകരിക്കണമെങ്കില്‍ ആരോപിക്കപ്പെടുന്നവര്‍ അത്‌ സമ്മതിക്കുകയോ, നിഷേധിച്ചാല്‍ തെളിവുകളും ന്യായങ്ങളുംകൊണ്ട്‌ സ്ഥാപിക്കുകയോ ചെയ്യണമെന്നതാണ്‌ ഇസ്‌ലാമിക നീതി. ഇമാം ശാഫിഈ അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഉമ്മില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. തര്‍ക്കമുണ്ടാകുമ്പോല്‍ കോടതികളാണ്‌ തീര്‍പ്പ്‌ കല്‍പ്പിക്കേണ്ടത്‌. കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികള്‍ക്ക്‌ അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നിഷേധിക്കുന്നത്‌ നീതിയുടെ വ്യക്തമായ ലംഘനമാണ്‌. ന്യായാധിപന്മാരും ഭരണാധികാരികളും തമ്മിലുള്ള അകല്‍ച്ച ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്‌. ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുകൂലമായി ന്യായാധിപന്മാര്‍ വിധി പ്രസ്താവിക്കാത്തതിനാല്‍ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നതിനെ ഭരണാധികാരികള്‍ ഭയപ്പെടുന്ന വിചിത്രമായ സ്ഥിതിവിശേഷം ഇന്ന്‌ നിലവിലുണ്ട്‌.

കൃത്രിമ മാര്‍ഗത്തിലൂടെയും വ്യാജരേഖകള്‍ കെട്ടിച്ചമച്ചും കൈക്കൂലി കൊടുത്തും ഭൂമികയ്യേറ്റം നടത്തിയവര്‍ അവരുടെ കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത്‌ നീതിയുടെ തേട്ടമാണ്‌. എന്നാല്‍ കാര്യമറിയാതെ കബളിപ്പിക്കപ്പെട്ട നിലയില്‍ വിലകൊടുത്ത്‌ ഭൂമി വാങ്ങിയവരാണ്‌ കയ്യേറ്റക്കാരെങ്കില്‍ അവര്‍ക്ക്‌ കബളിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും വ്യക്തികളില്‍നിന്നും നഷ്‌ടപരിഹാരം ഈടാക്കിക്കൊടുക്കുന്നതാണ്‌ നീതി. ഭൂമി കയ്യേറ്റപ്രശ്‌നം കൈകാര്യം ചെയ്യുന്ന ഭരണാധികാരികള്‍ക്ക്‌ നീതിയുടെ സംരക്ഷണമല്ലാതെ മറ്റൊരു താല്‍പര്യവും പാടില്ലാത്തതാണ്‌.

സമ്പത്തിന്റെ വളര്‍ച്ചയാണ്‌ ഇസ്‌ലാമിന്റെ ലക്ഷ്യം. വ്യക്തികള്‍ക്ക്‌ എത്രയും സമ്പാതിക്കാം. പക്ഷേ, അത്‌ സംശുദ്ധവും, നിയമാനുസൃതവുമായ മാര്‍ഗത്തിലൂടെയാകണം.

ഹദീസ്‌ – ഫിഖ്ഹ്‌ ഗ്രന്ധങ്ങളിലെല്ലാം ‘അല്‍ ഗസ്ബ്‌’ (അന്യായമായി മറ്റൊരാളുടെ സ്വത്ത്‌ കയ്യടക്കുക) എന്നൊരു അധ്യായമുണ്ട്‌. ഭൂമികയ്യേറ്റമടക്കമുള്ള എല്ലാതരം സ്വത്ത്‌ കയ്യേറ്റങ്ങളും സംബന്ധിച്ച ഇസ്‌ലാമിക നീതിയുടെ നേര്‍രേഖ ഈ ഗ്രന്ഥങ്ങള്‍ കാണിച്ചുതരുന്നു

0 0 Continue Reading →

CH Mohammed Koya: The Architect of Malabar

Architect of Modern Malabar

C.H. Mohammed Koya was the son of Ahmed Musliyar and Mariyumma. He was born on July 15 1927 at Attoli of Calicut district. His father was a countryside doctor and a specialist in Yunani Medicine. The family had to face many hardships in their life.

At high School was his primary experience of politics. His chief mentor, both in personal life and political career, was Syed Abdur Rahman Bafaqi Thangal, to whom he was indebted for all his achievements. He took oath in the name of Allah at the legislative assembly.

* * *

* * *

The founder of Calicut University

C.H was the main architect of Calicut University. Northern Kerala was very backward in the educational field. The university was established to uplift its people and make them capable of facing the challenges of the modern life.

The sincere statesman

Unlike the hypocritical attitude of other political parties, Indian Union Muslim League never hesitated in declaring that it stood for the interest of its community. C.H was bold enough to declare this even in his short-lived Chief Ministry.

He spoke thus while being the Chief Minister of Kerala in the assembly, “I am a sincere Muslim. I will not compromise on the privileges of my community. Nor will I snatch the rights of other communities.’

C.H. maintained good ties with the Arab leaders as well. It was following C.H.’s efforts that Arabic teachers in Kerala began to enjoy equal opportunities as their colleagues in government run schools and colleges.

‘C.H. : The Befitting Critic’ – E. Ahmed MP

“The history of Indian Muslims is incomplete without the name of Muhammad Koya” Former chief of Sharia Court, Sharjah

It is impossible to speak of CH without a personal touch because it was he who led me to active politics. I had never cherished a dream to enter politics. The only ambition in life was to become a lawyer. I would not say that he disliked me becoming lawyer, but he disallowed me. Whenever I would enter court, he would send for me.

Once during a conversation, he asked me to enter the ‘Court of people’ than the ‘Court of law’.
Some elders disliked the youthful fervor put forward by people like CH and me. We were trying to infuse new ideas and tactics. When criticism would take serious turn, I used to say to CH “why to enter these quarrels. Why not pursue a career in academics or profession?” CH replied, “My friend, tomorrow we are the ones to lead. How will that happen if we fear these old ones?” He was a true leader of today and yesterday.
In those days, there were no facilities like today. We would just follow CH. When MSF (Muslim Students Federation, the student wing of Muslim League) was formed, there were just three of us. CH was the treasurer. A co-worker and I contributed 5 rupees each to the fund. CH, the treasurer, returned them to us saying ‘In case there is no cash to buy tea after attending meetings, we will use this’. Such was our humble beginnings.

If you ask me who guided CH to this path, it was Seethi Sahib. He would do nothing without consulting him. Of course there is no doubt that it was Syed Abdur Rahman Bafaqi who raised CH giving him all the necessary essential of life. But who influenced CH intellectually was Seethi Sahib, besides Ismail Sahib (one of the founding members of Indian Union Muslim League).

It was CH who familiarized us with Ismail Sahib as unforgettable personality for the Muslims in India. After the partition, many leading Muslim personalities left for Pakistan. It was his iron-willed choice to stay back on his motherland that later paved a path for a political leadership for Muslims in India. Later when Jawaharlal Nehru asked him to dismiss the League, he replied in a convincing tone “I have no authority to do so” referring to the trust that the community had put in him.

“Let us have a mainstream of our community and let us also have to merge that mainstream with the national mainstream, keeping the identity of our community as enshrined in the constitution” wrote CH to me when he was at Delhi. ‘What a quotable quote has Ch written’ exclaimed the colleague who read the letter.

Many had accused him of being a communalist. But the same accusers addressed him as the greatest nationalist when he died. Those who called him a radical later called praised him as a broad -minded politician.

CH was persistent in fighting for the rights of his community. But at the same time he would not snatch what was due to other community. This is what CH taught us. He had to face great criticism even from his own circles.

But at the same time he had a sense humor even while facing hardships. Once a colleague asked him to correct the written speech putting commas and full stops wherever necessary. CH handed over the written paper saying “Why don’t you put the punctuations, while I write the speech!”

He would not leave anyone from criticism. Once there were rumors in the press about differences between him and then chief minister, K. Karunakaran. While talking to the press reporters, he said, “It is true that there are differences between me and chief minister. When having tea, he drinks it with sugar while I have without it.”

Once when he was the chief minister, the opposition leader said in protest, “Chief Minister, you should understand that we are sitting here as opposition”. CH replied, “Honorable opposition leader, I understand what you mean by ‘opposition’. But it not right to say ‘sitting’ opposition because you are always ‘standing opposition’. The assembly burst in laughter.

CH gave instant replies that sealed the lips of his opponents.

Although many had differences political differences with him, everyone around him enjoyed his sense of humor. Satire was the domain special to CH. His literary reviews were also full of humor. He brought to life the characters in the found novels of Vaikom Mohammed Basheer (the legendary novelist of Kerala whose works have been translated to several European languages)

Whenever his community’s prestige was questioned, CH fought back with this pen and tongue.

Once when he was the Minster of Public works, the opposition raised questions about the lack of construction of roads and bridges. CH gave a ‘befitting excuse’ to them saying, “I like to build them as soon as possible. But the honorable Chief Minister seated here does not require roads and bridges to travel. His car can go over any marshy paddy fields. But my fellow MLAs cannot do so” joked CH while hinting to the chief minister to speed up the concerned files. Even his won colleagues could not escape his criticism.

The other day we went to Delhi accepting the invitation of Ms Indira Gandhi, the then Indian prime Minister. As we reached her home, we had to wait for some time. When we saw the children playing in the compound, CH intended to play with them. When I refused, he convinced me saying “My dear friend! They are the future prime Ministers of India”. How can we forget that simplicity of CH?

The political sincerity that CH held was the path that Syed PMSA Pookoya followed, what Syed Bafaqi led and what Seethi Sahib preached.

When the Communists government came to power in Kerala, the Vasudevan Nayar, the then Chief Minister, tried to lure to CH saying “CH! How long will you sit there in opposition?” He responded immediately saying “As long as you sit there, I will be seated here”!

That was Ch. The befitting critic.

May Allah enlighten his gave. May Allah bless him with paradise. Ameen

Note: E. Ahmed’s speech at CH Memorial function organized by Sharjah KMCC at Indian Association Sharjah auditorium. E. Ahmed, the National Secretary of Indian Union Muslim League, is member of Lok Sabha and the chairman of joint Parliamentary committee on food management, member of Parliament standing committee on external affairs and member of parliament consultative committee on civil aviation.

12 2 Continue Reading →