Skip to Content

Blog Archives

ജയ്ഹൂന്‍ ഒരു നദി മാത്രമല്ല

സൂഫികളുടെ കഥ പറച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രണയത്തിന്റെ അപൂര്‍വ്വമായ വഴികളിലൂടെ കാലത്തിന്റെ കലണ്ടര്‍ കളങ്ങളെ കടന്ന്‌ അത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. അനുരാഗമെന്നത്‌ കോസ്മെറ്റിക്‌ കാലത്ത്‌ വിപണിയുടെ അലങ്കാരമാണെങ്കില്‍ അതിനുമപ്പുറത്തേക്കു നീളുന്ന ആത്മീയഭാവങ്ങളെ അക്ഷരങ്ങള്‍ കൊണ്ട്‌ ജ്വലിപ്പിച്ചു നിര്‍ത്തി ഒരാള്‍ എഴുതികൊണ്ടേയിരിക്കുന്നു.

0 0 Continue Reading →

കണ്ണിയറ്റ കാലത്തിലേക്ക്‌ ഒരു കിളിവാതില്‍

പ്രവാസം വേരുകള്‍ നഷ്ടപ്പെടുന്നവന്റെ വിലാപമാണ്‌. ഭൂതകാലത്തിന്റെ സ്മൃതി പ്രവാഹങ്ങളില്‍ സ്വന്തം മന്നിനെക്കുറിച്ചുള്ള വിചാരങ്ങള്‍ അവന്റെ മനസ്സില്‍ എപ്പോഴും വേലിയേറ്റങ്ങളുണ്ടാക്കുന്നു

0 0 Continue Reading →

ആംഗലേയ രചനകളിൽ മലയാളി ശ്രദ്ധേയനാകുന്നു

ദാർശനിക സ്വഭാവമുള്ള ഗ്രന്ഥ രജനകളിലൂടെ ആംഗലേയ സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാവുകയാണ്‌ മലയാളിയായ ജയ്ഹൂൻ മുജീബ്‌

2 0 Continue Reading →

വിദ്യയും മതാനുഭവവും

ഡോ. അല്ലാമാ മുഹമ്മദ്‌ ഇഖ്ബാല്‍

വിവ: അഷ്‌റഫ്‌

നാം ജീവിക്കുന്ന പ്രപഞ്ചത്തിന്‍രെ സ്വഭാവവും പൊതുഘടനയുമെന്താണ്‌? അതിന്റെ സംവിധാനത്തില്‍ സ്ഥായിയായ വല്ല ഘടകവുമുണ്ടോ? നാം അതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? നമുക്കിതിലെയെന്തു സ്ഥാനമാണുള്ളത്‌? നാം വസിക്കുന്ന സ്ഥലത്തിനനുയോജ്യമായ സ്വഭാവങ്ങളെന്തൊക്കെയാണ്‌? ഇത്തരം ചോദ്യങ്ങള്‍ മതം, തത്ത്വചിന്ത, സവര്‍ണ കവിത എന്നവയില്‍ സാധാരണമാണ്‌. കാവ്യതാല്‍പര്യങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന അറിവ്‌ പ്രധാനമായും വ്യക്തികേന്ദ്രീകൃതമാണ്‌. അത്‌ അലങ്കാരികവും അവ്യക്തവും അനിര്‍വചനീയവുമാണ്‌. മതം അതിന്റെ ഔന്നിത്യത്തില്‍ കവിതക്കുമുകളിലാമ്‌. അത്‌ വ്യക്തിയില്‍ നിന്ന്‌ സമൂഹത്തിലേക്ക്‌ പ്രവഹിക്കുന്നു. യാഥാര്‍ഥ്യങ്ങളോടുള്ള അതിന്റെ നിലപാട്‌ മനുഷ്യന്റെ പരിമിതികള്‍ക്ക്‌ വിരുദ്ധമാമ്‌. അവന്റെ വാദങ്ങളെ അത്‌ പൊലുപ്പിച്ചുകാട്ടുകയും ഒന്നുമി#്ല‍ായ്മയുടെ സാധഅയതകളെ പരമായാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയെക്കാളും ചെറുതായികാണിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ തത്വചിന്തയുടെ തനതായ ബൌദ്ധികരീതികല്‍ മതത്തില്‍ പ്രയോഗിക്കാനാകുമോ? തത്വചിന്തയുടെ ആത്മാവ്‌ സ്വതന്ത്രമായ അന്വേഷണമാണ്‌. എല്ലാ അധികാരങ്ങളെയും അത്‌ സംശയത്തോടെ വീക്ഷിക്കുന്നു. അനിഷേധ്യമായ മാനുഷികചിന്തകളെ ഉള്ളിലേക്കിറങ്ങിച്ചെന്ന്‌ അന്വേഷണവിധേയമാക്കലാണതിന്റെ ചുമതല. ഈ അന്വേഷണം അവസാനമായി എത്തിച്ചേരുന്നത്‌ യുക്തിയെ പൂര്‍ണമായി നിഷേധിക്കുന്നതിലോ പരമയാഥാര്‍ഥ്യത്തെ മനസ്സിലാക്കാനുള്ള യുക്തിയുടെ ബലഹീനത അംഗീകരിക്കുന്നതിലോ ആയിരക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മതത്തിന്റെ സത്ത വിശ്വാസമാണ്‌. വിശ്വാസം ധിഷണക്ക്‌ കണ്ടെത്താനാവാത്ത ട്രാക്ക്‌ നഷ്ടപ്പെട്ട പാതയെ പക്ഷിയെ പോലെ കാണുന്നു. ഇസ്ലാമിന്റെ പ്രമുഖ ആധ്യാത്മിക കവിയുടെ വാക്കുകളില്‍ ധിഷണ മനുഷ്യന്റെ ജീവിക്കുന്ന ഹൃദയങ്ങഅങ്ങളെ പതിയിരുന്നാക്രമിക്കുകയും ജീവിതത്തിലെ അദൃശ്യമായ സമ്പത്തുകളെ കൊള്ളയടിക്കുകയും മാത്രമാണ്‌ ചെയ്യുന്നത്‌. എങ്കിലും കേവലമൊരനുഭവമെന്നതിലുപരിയാണ്‌ വിശ്വാസമെന്നത്‌ നിഷേധിക്കാനാവില്ല. ബോധമണ്ഡലങ്ങളെ ഉണര്‍ത്തുന്നതു പോലെയുള്ള ഒരു ഉള്ളടക്കമുണ്ടതിന്‌. മതത്തിന്റെ ചരിത്രത്തില്‍ ശത്രു ചേരികളുടെ – പണ്ഡിതന്മാരുടെയും ആധ്യാത്മികവാദികളുടെയും- നിലനില്‍പ്‌, ആദര്‍ശം മതത്തിലെ ഒരവിഭാജ്യ ഘടകമാണെന്ന്‌ പറഞ്ഞു തരുന്നു. അതിലപ്പുറം, താത്വികമായി പറഞ്ഞാല്‍ മതം പ്രൊഫസര്‍ വൈതെഡ്‌ നിര്‍വചിച്ചതുപോലെ ‘ ആത്മാര്‍ഥമായി പ്രാവര്‍ത്തികമാക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ സ്വഭാവരീതികളെ മാറ്റിമറിക്കുന്നതില്‍ സ്വാധീനിക്കുന്ന പൊതു സത്യങ്ങളുടെ ഒരു വ്യവസ്ഥയാണ്‌. മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ ജീവിതത്തിന്‌ രൂപാന്തരീകരണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക എന്നത്‌ മതത്തിന്റെ പ്രധാന ലക്ഷ്യമാകുമ്പോള്‍, മതമുള്‍ക്കൊള്ളുന്ന പൊതുതത്ത്വങ്ങള്‍ ഒരിക്കലും ചഞ്ചലമായിരിക്കരുതെന്നത്‌ വ്യക്തമാണ്‌. അനുഷ്ഠാനങ്ങളുടെ സംശയകരമായ തത്വങ്ങളുടെ #്ടിസ്ഥാനത്തില്‍ ആരും തങ്ങഅങ്ങളുടെ പ്രവര്‍ത്തനങ്ന്‍ഘലെ പരീക്ഷിക്കരുത്‌. യഥാര്‍ഥത്തില്‍ മതത്തിന്റെ ധര്‍മം കണക്കിലെടുക്കുമ്പോള്‍ ശാസ്ത്ര നിയമങ്ങളെക്കാളും മതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ ബൌദ്ധികാടിത്തറയുണ്ടാവേണ്ടത്‌ അത്യാവശ്യമാണ്‌. ശാസ്ത്രം ഭൌതികാതീയ ചിന്തയെ അവഗണിച്ചേക്കും. ഇതുവരെ അങ്ങനേയേ ഉണ്ടായിട്ടൊള്ളൂ. വ്യത്യസ്ത വിരുദ്ധ അനുഭവങ്ങളെ അനുരജ്ഞനത്തിലെത്തിക്കാനും മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടുകളെ ന്യായീകരിക്കാനുമുള്ള അന്വേഷണത്തെ മത്തിന്‌ നിരാകരിക്കാനാവില്ല. അതുകൊണ്ടാണ്‌ പ്രൊഫസര്‍ വൈതെഡ്‌ ‘വിശ്വാസത്തിന്റെ ആയുസ്സ്‌ യുക്തിവാദത്തിന്റെ ആയുസ്സാണെ’ന്ന്‌ വളരെ ശ്�
��ദ്ധാപൂര്‍വ്വം പ്രഖ്യാപിച്ചത്‌. പക്ഷേ, വിശ്വാസത്തെ യുക്തി വല്‍ക്കരിക്കുക എന്നത്‌ തത്വചിന്തക്ക്‌ മതത്തിന്‍ മേലുള്ള അധികാരം തത്വചിന്തക്കുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ, ചില പ്രത്യേക അവസരങ്ങളിലൊഴികെ തത്വചിന്തയുടെ അധികാരത്തിന്‌ കീഴ്പ്പെടാത്ത വിധത്തിലായിരിക്കണം വിധിക്കപ്പെടുന്നതിന്റെ സ്വഭാവം. മതകാര്യങ്ങളില്‍ വിധിപറയുമ്പോള്‍ തത്ത്വചിന്തക്ക്‌ അടിസ്ഥാന തത്ത്വങ്ങളില്‍ മതത്തെ ചെറുതാക്കി കാമിക്കാനാവില്ല. മതം ഒരു പ്രത്യേക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളോ കേവലം ചിന്തയോ കേവലപ്രവര്‍ത്തനമോ കേവല അനുഭവമോ അല്ല. ഒരു പൂര്‍ണ മനുഷ്യന്റെ ആവിഷ്കാരമാണ്‌. അതുകൊണ്ട്‌ മതത്തെ വിലയിരുത്തുമ്പോള്‍, മതത്തിന്റെ കേന്ദ്രസ്ഥാനം അംഗീകരിക്കാന്‍ തത്ത്വചിന്ത നിര്‍ബന്ധിതമാണ്‌. ചിന്താപരമായ ഉദ്ഗ്രഥന പ്രക്രിയയില്‍ മതത്തെ മര്‍മ്മസ്ഥാനമായി കാണാതെ പറ്റില്ല. ചിന്തയും അന്തര്‍ജ്ഞാനവും പരസ്പരം വിരുദ്ധമാണ്‌ എന്ന്‌ കരുതുന്നതില്‍ യുക്തിയുമില്ല. ഇവരണ്ടും ഒരേ വേരില്‍ നിന്നാണ്‌ വരുന്നത്‌. ഇവ പരസ്പരം പരിപൂരകങ്ങളാണ്‌. ഒന്ന്‌ പരമയാഥാര്‍ഥ്യത്തിന്റെ കാലികമായ ആസ്വാദനവുംമറ്റേത്‌ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കായി പാരമ്യതയുടെ വിവിധ ഭാഗങ്ങള്‍ സാവധാനം സ്പെഷലൈസ്‌ ചെയ്ത്‌ പഠനവിധേയമാക്കി പാരമ്യതയെ അനുഭവിക്കുന്നത്‌ ലക്ഷീകരിക്കുന്നു. പരസ്പര നവീകരണത്തിന്‌ രണ്ടും പരസ്പരം അനിവാര്യമാണ്‌. ജീവിതത്തിലെ ധര്‍മങ്ങള്‍ക്കനുസരിച്ച്‌ ഇവക്ക്‌ സ്വയവ്യക്തമാകുന്ന യാഥാര്‍ഥ്യത്തിന്റെ ഒരേ ദര്‍ശനങ്ങളെയാണ്‌ രണ്ടും തേടുന്നത്‌. ബെര്‍ഗ്സണ്‍ പറഞ്ഞതു പോലെ യാഥാര്‍ഥത്തില്‍ അന്തര്‍ജ്ഞാനം ധിഷണയുടെ ഒരുന്നത രൂപം മാത്രമാണ്‌.

ഇസ്ലാമിലെ ബൌദ്ധികാടിസ്ഥാനത്തിനുള്ള അന്വേഷണം പ്രവാചകന്റെ (സ) കാലം മുതല്‍ക്കേ തുടങ്ങിയിട്ടുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. പ്രവാചകര്‍ (സ) എപ്പോഴും പ്രാര്‍ഥിക്കുമായിരുന്നു ‘നാഥാ! വസ്തുക്കളുടെ പൂര്‍മ സ്വഭാവത്തെ കുറിച്ചുള്ള ജ്ഞാനം എനിക്ക്‌ നല്‍കണമേ..’ പിന്നീട്‌ വന്ന സൂഫികളും അല്ലാത്തവരുമായ ബുദ്ധിജീവികളുടെ സംഭാവനകള്‍ നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ വിജ്ഞാനാത്മകമായ ഒരുപാട്‌ അധ്യായങ്ങള്‍ തുറന്നിട്ടുണ്ട്‌. എത്രത്തോളമെന്നാല്‍ പരസ്പരം പൊരുത്തപ്പെടുന്ന ആശയങ്ങളുടെ വ്യവസ്ഥക്കും സത്യത്തോടുള്ള പൂര്‍ണമായ ഹൃദയാര്‍പ്പണബോധത്തിന്‌ കാലത്തിന്റെ പരിമിതിക്കെന്നപോലെ ഇവ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതുവഴി മറ്റുകാലങ്ങളെക്കാളും ഉപകാരശൂന്യമായ ഒരുപാട്‌ ദൈവശാസ്ത്ര പ്രസ്ഥാനങ്ങള്‍ ഇസ്ലാമില്‍ ഉടലെടുത്തു. നമുക്കെല്ലാമറിയുന്നതു പോലെ ഇസ്ലാമിക ചരിത്രത്തില്‍ യവനതത്ത്വചിന്തക്ക്‌ ശ്ക്തമായ ഒരു സാംസ്കാരിക സ്വാധീനമുണ്ട്‌. ഖുര്‍ആന്റെയും ഗ്രീക്ക്‌ തത്ത്വചിന്തകളില്‍ നിന്ന്‌ പ്രചോദനമുക്കൊണ്ട്‌ ഉയര്‍ന്നുവന്ന വ്യത്യസ്ത ദൈവശാസ്ത്രചിന്തകളെയും സൂക്ഷ്മപഠന വിധേയമാക്കുമ്പോള്‍ യവനതത്ത്വചിന്തക്ക്‌ മുസ്ലിം ചിന്തകരുടെ ചിന്തകളെ വിശാലമാക്കുന്തോടൊപ്പം ഖുര്‍ആനിക ദര്‍ശനങ്ങളെ മറച്ചുവെക്കുകയും ചെയ്തിരുന്നുന്നെ സത്യം ബോധ്യമാകും. സോക്രട്ടീസ്‌ മനിഷ്യലോകത്ത്‌ മാത്രമാണ്‌ ശ്രദ്ധ കേന്ദ്രീകച്ചിരുന്നത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യനെ കുറിച്ചുള്ള മനുഷ്യനെ മാത്രമായിരുന്നു. സസ്യങ്ങളോ പ്രാണികളോ നക്ഷത്രങ്ങളോ അതിന്‌ വിഷയീഭവിക്കുന്നില്ല. ദൈവമാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന തേനീച്ചയെ കുറിച്ച്‌ പറയുകയും കാറ്റിന്റെ നിരന്തര ഗതിമാറ്റത്തെയും ദിനരാത്രങ്ങളുടെ മാറി വരവിനെയും മേഘങ്ങളെയും നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശത്തെയും അനന്തമായ ശൂന്യാകാശത്തിലൂടെ ഒഴുകി നടക്കുന്ന ഗ്രഹങ്ങലെയും നിരീക്ഷിക്കാന്‍ വായനക്കാരനെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന ഖുര്‍ആനിക ശെയിലി എത്ര വ്യത്യസ്തമാണ്‌. ഇന്ദൃയജ്ഞാനം യഥാര്‍ഥ്യമാണെന്ന്‌ സോക്രട്ടീസ്‌ വാദിച്ചപ്പോള്‍ പ്ലാറ്റോ അത്‌ കേവലം ഊഹമാണെന്ന്‌ സമര്‍ഥിച്ചു. കേള്‍വിയും കാഴ്ചയും ദൈവത്തിന്റെ അമൂല്യവരദാനമാണെന്നും അവയുടെ പ്രവര്‍ത്തനത്തില്‍ നാം ദൈവത്തോട്‌ കടപ്പെട്ടിരിക്കുന്നുവെന്നും ഉദ്ബോധിപ്പിക്കുന്ന ഖുര്‍ആന്‍ എത്ര വ്യതിരിക്തമാണ്‌. ചിന്തയുടെ ക്ലാസിക്കല്‍ മായാശക്തിയില്‍ ആദ്യകാല ഖുര്‍ആന്‍ പഠിതാക്കള്‍ക്ക്‌ നഷ്ടപ്പെട്ടതുമിതാണ്‌.

0 0 Continue Reading →

ഇബ്‌നു ഖല്‍ദൂന്‍: വ്യക്തിയും ജീവിതവും

Life and works of well kown sociologist and historian Ibn Khaldun
യൂനുസ്‌

സോഷ്യോളജി, ചരിത്രം എന്നിവക്ക്‌ താത്മികമായ വിശകലനങ്ങള്‍ നല്‍കിയ ലോകപ്രസിദ്ധ മുസ്ലിം ശാസ്ത്രപ്രതിഭയാണ്‌ ഇബ്‌നു ഖല്‍ദൂന്‍. ചരിത്രശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രത്തിന്റെയും പിതാവും സ്ഥാപകനുമായി ഗണിക്കപ്പെടുന്നു. ‘മുഖദ്ദിമ’ എന്ന കൃതിയിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം ഇന്നും അതേ കൃതിയിലൂടെ ജീവിക്കുന്നു.
ജനനം, കുടുംബം
ടുണീഷ്യയിലെ ടുണീസില്‍ 1332 ലാണ്‌ ഇബ്‌നു ഖല്‍ദൂന്റെ ജനനം. വലിയ്യുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ബ്‌നു മുഹമ്മദ്‌ ബ്‌നു ഖല്‍ദൂന്‍ എന്നാണ്‌ യഥാര്‍ഥ നാമം. ഖല്‍ദൂന്‍ ഉപ്പാപ്പയുടെ പേരാണ്‌.
മുസ്ലിംകള്‍ ഹി. 93ല്‍ സ്പെയിനില്‍ കീഴടക്കിയ ഉടനെ സ്പെയിനിലെ സെവില്ലയില്‍ താമസമാക്കിയ അറബ്‌ വംശജരാണ്‌ ഇബ്‌നു ഖല്‍ദൂന്റെ കുടുംബം. 1248 ല്‍ ക്രിസ്ത്യാനികള്‍ സെവില്ല പിടിച്ചടക്കും മുമ്പേ അവര്‍ അവിടം വിട്ട്‌ ടുണീഷ്യയിലേക്ക്‌ കുടിയേറി.
മതപരമായും സാമ്പത്തികമായും വളരെ മുന്നിലായിരുന്നു ഇബ്‌നു ഖല്‍ദൂന്റെ കുടുംബ. വലിയ രാഷ്ട്രീയ ബന്ധമുള്ള പ്രമുഖ പണ്ഡിതന്മാരായിരുന്നു അധികവും. പെട്ടന്ന്‌ നാടിനെയാകമാനം പിടികൂടിയ പ്ലേഗിനെത്തുടര്‍ന്ന്‌ മാതാപിതാക്കളും ബന്ധുമിത്രാദികളും അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടു. പതിനേഴാം വയസ്സിലായിരുന്നു അത്‌.
വിദ്യാഭ്യാസം
വളരെ ഉയര്‍ന്ന കുടുംബമായത്‌ കൊണ്ടുതന്നെ ഇബ്‌നു ഖല്‍ദൂന്‌ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനായി. നന്നേ ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കി. പ്രാഥമിക വിദ്യാഭ്യാസം പിതാവായ മുഹമ്മദ്‌ ഖല്‍ദൂനില്‍ നിന്ന്‌ തന്നെയായിരുന്നു. ഭാഷയും മതവിജ്ഞാനവുമെല്ലാം ബാപ്പയില്‍ നിന്നാണ്‌ അഭ്യസിച്ചത്‌. പിന്നീട്‌ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാനായി ഓരോ വിഷയങ്ങള്‍ക്കും ഓരോ അധ്യാപകരെ കണ്ടെത്തി.
രാഷ്ട്രീയ രംഗവുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങള്‍ക്കായിരുന്ന്‌ അന്ന്‌ ഏറെ മുന്‍ഗണനയുണ്ടായിരുന്നത്‌. എങ്കിലും രാഷ്ട്രീയ മീമാംസ, നീതിശാസ്ത്രം, നിയമശാസ്ത്രം എന്നിവയ്ക്ക്‌ പുറമെ അലങ്കാരശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, ദൈവശാസ്ത്രം, അധ്യാത്മിക ശാസ്ത്രം, തുടുങ്ങിയ മേഖലകളിലും അവഗാഹം നേടി. മുഹമ്മദ്‌ ഇബ്രാഹീമുല്‍ അല്‍ ആബിലിസ ഇബ്‌റാഹീം ബ്‌നു സര്‍സര്‍, ഇബ്‌നു അറബി, ഇബ്‌നു ബഹര്‍, ശംസുദ്ധീന്‍ വാദി ആശി എന്നിവര്‍ പ്രധാനഗുരുനാഥന്മാരാണ്‌. മുഹമ്മദ്‌ ഇബ്‌റാഹീമുല്‍ ഈബിലിയില്‍ നിന്നാണ്‌ തത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയത്‌.
എടുത്തു പറയേണ്ട മറ്റൊരു ഗുരുനാഥനാണ്‌ അബൂബറക മുഹമ്മദുല്‍ ബല്ലാഫി. മാലിക്‌ മധബ്‌ അനുയായിയായിരുന്നു ഇബ്‌നു ഖല്‍ദൂന്‍ ഇദ്ദേഹത്തില്‍ നിന്നാണ്‌ മാലിക്‌ (റ) ന്റെ വിശഅവപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥം ‘മുവത്വ’ പഠിച്ചത്‌.
രാഷ്ട്രീയം
വിദ്യാഭ്യാസം കഴിഞ്ഞ ശേഷം അദ്ദേഹം രാഷ്ട്രീയത്തിലേക്ക്‌ ആനയിക്കപ്പെട്ടു. കുടുംബപശ്ചാത്തലവും സാഹചര്യങ്ങളും ഭരണരംഗത്തേക്ക്‌ തള്ളിവിടുകയായിരുന്നു. പത്തൊ മ്പതാം വയസ്സിലാണ്‌ രാഷ്ട്രീയത്തില്‍ ആദ്യമായി കാല്‌ കുത്തുന്നത്‌ രണ്ടരവര്‍ഷത്തോളം ആ മേഖലയില്‍ മനസ്സില്ലാമനസ്സോടെ തുടര്‍ന്നു. പിന്നീട്‌ ഇരുപത്തൊന്നാം വയസ്സില്‍ രാജിവെച്ച്‌ ഒഴിഞ്ഞുമാറി. ആധ്യാപക വൃത്തിയിലേക്ക്‌ തിരിയാന്‍ ശ്രമിച്ചു.
ഈജിപ്ഷ്യന്‍ ഭരണകൂടത്തിലെ സുല്‍ത്താന്‍ ബാര്‍ഖൂഖ്‌ ആയിരുന്നു അന്നത്തെ രാജാവ്‌. അദ്ദേഹം ഇബ്‌നു ഖല്‍ദൂനിലെ പ്രതിഭയെ കണ്ടെത്തുകയും പ്രോത്സാഹനമെന്നോണം ‘സാഹിബുല്‍ അല്ലാമ’ എന്ന ഉന്നതസ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുകയും ചെയ്തു. ഭരണതലവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നത്‌ കൊണ്ട്‌ തന്നെ തല്‍സ്ഥാനത്ത്‌ അധികം തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഇരുപത്തിരണ്ടാം വയസ്സില്‍ ടുണീസ്‌ പ്രദേശം വിട്ട്‌ ഫറസിലേക്ക്‌ പോയി. ടുണീഷ്യയിലെ തന്നെ മറ്റൊരു പ്രദേശമാണ്‌ ഫറസ്‌. അവിടുത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അബൂ ഇനാനെ കാണുകയായിരുന്നു ലക്ഷ്യം.
ഇബൂഇനാനും രാഷ്ട്രീയ മേഖലയില്‍ തന്നെയാണ്‌ ഇബ്‌നു ഖല്‍ദൂനെ ഉപയോഗപ്പെടുത്തിയത്‌. പലപ്പോഴായി സെക്രട്ടറി, ക്ലര്‍ക്ക്‌, ഉപദേശകന്‍, ന്യായാധിപന്‍, മന്ത്രി എന്നീ രംഗങ്ങളില്‍ നിയമിച്ചു. അവസാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളില്‍ സംശയാലുവായ സുല്‍ത്താന്‍ രണ്ട്‌ വര്‍ഷത്തേക്ക്‌ തുറങ്കിലടച്ചു.
ഫാസില്‍ നിന്നും ഗ്രാനഡയിലേക്കാണ്‌ അദ്ദേഹം പോയത്‌. തന്റെ പ്രപിതാമഹാന്മാര്‍ താമസിച്ചിരുന്ന സെവില്ല സന്ദര്‍ശിച്ചു. ടെലംസാനില്‍ പെട്ട ഉബ്ബദ്‌ എന്ന സ്ഥലത്ത്‌ താമസമാക്കി. അവിടെയും ഭരണതലത്തില്‍ വലിയ സ്വീകാര്യതയും അംഗീകാരവുമായിരുന്നു ലഭിച്ചത്‌. പല ഉയര്‍ന്ന പദവികളും നല്‍കി അവര്‍ അദ്ദേഹത്തെ ആദരിച്ചു.
ഇബ്ബാദും വിട്ട്‌ പിന്നീട്‌ ചെന്നത്‌ കൈറോയിലേക്കായിരുന്നു. 1382 ല്‍ അമ്പതാം വയസ്സിലായിരുന്നു അവിടെ എത്തിയത്‌. പിന്നീട്‌ ഇരു-പത്തി-നാല്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. ഇക്കാലയളവില്‍ ഭാര്യയും മക്കളും ഒരു കടല്‍കൊടുങ്കാറ്റില്‍ മരണപ്പെട്ടു. ഭര-ണാധി-കാരി-കളായിരുന്ന മംലൂക്കുകള്‍ വളരെ ഹൃദ്യമായ സ്വീകരണമ നല്‍-കി. വളരെ ബഹുമാനത്തോടെ സൌ-കര്യ-ങ്ങളൊരുക്കിക്കൊടുത്തു.
അധ്യാപനം
തീരെ താല്‍പര്യമില്ലാതിരുന്ന രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞ്‌ മാറുമ്പോഴെല്ലാം അധ്യാപകനായി ജീവിക്കാനാണ്‌ ഇബ്‌നു ഖല്‍ദൂന്‍ ആഗ്രഹിച്ചത്‌. ടുണീസില്‍ തന്നെയായിരുന്നു ആദ്യമായി അധ്യാപകനായി ചുമതലയേറ്റത്‌. പിന്നീട്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ താമസം മാറ്റിയപ്പോള്‍ ഭാഗികമായെങ്കിലും അധ്യാപനം നിലനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചു.
അവസാനം കൈറോയില്‍ സ്ഥിര താമ-സമാക്കിയപ്പോള്‍ അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൈറോയിലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച്‌ വിദ്യ പകര്‍ന്നു കൊടുത്തു. പ്രശസ്തമായ അല്‍ അഷര്‍ യൂനിവേവ്സിറ്റിയിലും സാഹിരിയ്യ, ഖാംഹിയ്യ കോളേജുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചു. ഇഷ്ടവിഷയങ്ങളായ സോഷ്യോളജി, ചരിത്രം എന്നിവയിലും ഖുര്‍ആന്‍ വ്യാഖ്യാനം, അര്‍ഥം തുടങ്ങിയവയിലുമായിരുന്നു പ്രധാനമായും ക്ലാസ്‌ എടുത്തിരുന്നത്‌.
കൈറോ വാസകാലത്ത്‌ ബൈബര്‍ സമൂഹത്തിന്റെ ആത്മീയ കേന്ദ്രങ്ങളായ ഖാന്‍ഖാഹുകള്‍ക്കും ഇബ്‌നു ഖല്‍ദൂന്‍ നേതൃത്വം നല്‍കിയിരുന്നു.
സംഭാവനകള്‍
രാഷ്ട്രീയ-അധ്യാപന മേഖലകളിലൂടെ നല്‍കിയതിനെക്കാളേറെ തൂലികയിലൂടെ പകര്‍ന്നു കൊടുത്ത സംഭാവനകളാണ്‌ ഇബ്‌നു ഖല്‍ദൂനെ സ്മരണീയനാക്കുന്നത്‌. ഏഴ്‌ വാള്യങ്ങളുള്ള കിതാബുല്‍ ഇബര്‍ ആണ്‌ പ്രധാന കൃതി. പാശ്ചാത്യ പൌരസ്ത്യ ലോകത്തൊന്നടക്കമുള്ള യൂനിവേഴ്സിറ്റികളിലും മറ്റും പഠിപ്പിക്കപ്പെട്ട കൊണ്ടിരിക്കുന്ന കിതാബുല്‍ ഇബര്‍ ലോക ചരിത്രമാമ്‌ ചര്‍ച്ച ചെയ്യുന്നത്‌. അറബികള്‍, മുസ്ലിം ഭരണകൂടങ്ങള്‍, യൂറോപ്യന്‍ ഭരണകൂടങ്ങള്‍, ജൂതഗ്രീക്‌, റോമന്‍, അറബ്‌ പേര്‍ഷ്യന്‍ എന്നിവയുടെ പുരാമ ചരിത്രങ്ങള്‍, ഇസ്ലാമിക ചരിത്രം, ഈജിപ്ഷ്യന്‍ ചരിത്രം, നോര്‍ത്ത്‌ ആഫ്രിക്കന്‍ ചരിത്രം എന്നിവയെല്ലാം ഇവയില്‍ വിശദമായി പ്രതിപാദിക്കുന്നു.
കിതാബുല്‍ ഇബറിന്റെ ആമുഖമായി വിരചിതമായ മുഖദ്ദിമ അദ്ദഹേത്തിന്റെ പ്രതിഭയും വിശകലന പാടവവും അഗാധജ്ഞാനവും വിളിച്ചറിയുക്കുന്നു.. ലോകചരിത്ര പഠനത്തിനും സോഷ്യളജി എന്ന പിന്നീടറിയപ്പെട്ട ശാസ്ത്രശാഖക്കും ജന്മം നല്‍കിയത്‌ ഈ ഭാഗമായിരുന്നു. അത്തസ്വ്‌രീഫ്‌, എന്ന അവസാനഭാഗത്തിലൂടെ ഇബ്‌നു ഖല്‍ദൂന്‍ ആത്മകഥ പറയുകയാണ്‌.
ഗണിത ശാസ്ത്രത്തില്‍ എഴുതിയ ഒരു കൃതി അധികം ശ്രദ്ധിക്കപ്പെട്ടില്ല. കാരണം ഉള്ളടക്കത്തിന്റെ ദൌര്‍ലബ്യമാവാനിടയില്ല.
മുഖദ്ദിമ
അള്‍ജീരിയയിലെ ഖല്‍അത്‌ ഇബ്‌നു സലാമയില്‍ താമസിച്ചാണ്‌ ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമ രചിച്ചത്‌. മുമ്പ്‌ സൂചിപ്പിച്ച പോലെ ലോക ചരിത്രങ്ങള്‍ വിശകലനം ചെയ്ത്‌ എഴുതാനുദ്ദേശിച്ച കിതാബുല്‍ ഇബാറിന്റെ ആമുഖമായിരുന്നു ഇത്‌. മൂന്ന്‌ വര്‍ഷമെടുത്താണ്‌ മുഖദ്ദിമ പൂര്‍ത്തീയാക്കിയത്‌. സാമൂഹിക ശാസത്രത്തിനും ചരിത്രപഠനത്തിനും വ്യത്യസ്തവും ശ്രദ്ധേയവുമായ രീതിയും മാര്‍ഗരേഖയും ഇതിലൂടെ അവതരിപ്പച്ചു.
പുറമെ, നരവംശശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, മതം, രാഷ്ട്രമീമാംസ, സംസ്കാരം, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, കല, കൈത്തൊഴില്‍, മനഃശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി പരശ്ശതം മേഖലകളിലേക്ക്‌ കൂടി താത്വികമായ അവ്വേഷണതൃഷ്ണയോടെ ഇബ്‌നു ഖല്‍ദൂന്‍ കടന്നു ചെല്ലുന്നു. കാരണം പ്രകൃതി, പ്രതിഫലനം എന്നിവ അടിസ്ഥാനമാക്കിയുള്ള സംസ്കാരങ്ങളുടെ തുടര്‍ച്ചയെക്കുറിച്ച്‌ വിശകലനമാമ്‌ അദ്ദേഹത്തെ അന്നു തന്നെ ശ്രദ്ധേയനാക്കിയത്‌. മനുഷ്യശരീരം, ആരോഗ്യം, സ്വഭാവം, സംസ്കാരം, സാമൂഹിക രാഷ്ട്രീയ ഘടന എന്നിവയില്‍ പരിസ്ഥിതിക്കും അന്തരീക്ഷത്തിനുമുള്ള സ്വാധീനവും അദ്ദേഹം മുഖദ്ദിമയില്‍ പഠനവിധേയമാക്കി.
വിവിധ ലോകഭാഷകളിലേക്കും പ്രാദേശിക ഭാഷകളിലേക്കും മുഖദ്ദിമ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കാലങ്ങളായി വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും പ്രഥമഅവലംബകൃതിയാണിത്‌.
മാള്‍മാര്‍ക്സ്‌, ബോഡിന്‍, മോണ്ടസ്ക്യൂ, ഓസ്വാള്‍ഡ്‌ സ്പെക്ലര്‍, മാഷിയാ വെല്ലി, ഗിബ്ബണ്‍ തുടങ്ങി നിരവധി പാശ്ചാത്യ ബുദ്ധിജീവികളെയും ഇബ്‌നു ഖല്‍ദൂന്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌.
1406ല്‍ എഴുപത്തിനാലാം വയസ്സില്‌ ആ മഹല്‍ ജീവിതത്തന്‌ തിരശ്ശീല വീണു…..

0 7 Continue Reading →