Skip to Content

Blog Archives

എങ്ങനെയുണ്ട്‌ മലപ്പുറത്തിന്റെ മറുപടി!?

Thejas Online

Madrasa scene (photo Jaihoon.com)

വി എസ്‌ അച്യുതാനന്ദനു മറുപടി നല്‍കാന്‍ പിണറായി വിജയനു വിലക്കുകളും നിയന്ത്രണങ്ങളും ഉണ്ടാവാം. പക്ഷേ, മലപ്പുറത്തുകാര്‍ക്ക്‌ അത്തരം പരിമിതികളില്ല. അവര്‍ തലങ്ങും വിലങ്ങും നല്‍കുന്നുണ്ട്‌. തലയുയര്‍ത്തിപ്പിടിച്ചുതന്നെ കൊടുക്കുന്നുമുണ്ട്‌. ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുകയാണ്‌.

മലപ്പുറത്തുകാര്‍ പരീക്ഷ ജയിക്കുന്നത്‌ മഹാപാതകം എന്നായിരുന്നല്ലാ വി എസ്‌ പറഞ്ഞിരുന്നത്‌. യു.ഡി.എഫ്‌ സര്‍കാര്‍ എന്തോ അഹിതമായി ചെയ്തുകൊടുക്കുന്നുണ്ടെന്നും അന്നത്തെ പ്രതിപക്ഷ സഖാവ്‌ പറയുകയുണ്ടായി. ഇപ്പോ? സഖാവു തന്നെ മുഖ്യനായി വാഴുമ്പോള്‍ എന്താണു സ്ഥിതി? എസ്‌.എസ്‌.എല്‍.സി ക്ക്‌ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയത്‌ മലപ്പുറം ജില്ലയില്‍ നിന്ന്‌. പ്ലസ്ടുവിലും തത്തുല്യ ജയം. മെഡിക്കല്‍, എന്‍ജിനീയറിംഗ്‌ പ്രവേശനപ്പരീക്ഷാഫലം ഇന്നലെ പുറത്തുവന്നപ്പോഴും റാങ്കുകള്‍ ഉള്‍പ്പെടെ മലപ്പുറത്തുകാരുടെ തകറപ്പന്‍ പ്രകടനം. എങ്ങനെയുണ്ട്‌ മലപ്പുറത്തിന്റെ മറുപടി!

0 0 Continue Reading →

പൊളിച്ചെഴുത്തിന്‌ സമയമാവുന്നു

നജീബ്‌ കാന്തപുരം, തൂലിക, ജൂണ്‍
2006

നിങ്ങള്‍ ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും നിങ്ങളല്ലാത്ത ജനതയെ പകരം കൊണ്ടുവരികയും ചെയ്യും – വിശുദ്ധ ഖുര്‍ആന്‍

കേരള സമൂഹത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തിന്‌ അവഗണിക്കാനാവാത്ത ഒരു ഇടമുണ്ട്‌. അര നൂറ്റാണ്ടിലേറെ മുസ്‌ലിംലീഗ്‌ സൃഷ്ടിപരമായി ആ ഇടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഇന്ന്‌ കാണുന്ന വളര്‍ച്ചയുടെ അടയാളങ്ങളെല്ലാം ഈ രാഷ്ട്രീയത്തിന്റെ അകബലംകൊണ്ട്‌ നാം സ്വന്തമാക്കിയതാണ്‌. ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കൊണ്ട്‌ ഈ രാഷ്ട്രീയ സ്പേസ്‌ അവസാനിക്കാന്‍ പോവുന്നില്ല. അതുകൊണ്ട്‌ തന്നെ ഈ രാഷ്ട്രീയം വരും കാലങ്ങളിലേക്ക്‌ മുസ്‌ലിംലീഗിനെ സജ്ജമാക്കാന്‍ ആവശ്യമായ ഗുണപരവും വിവേകപരവുമായ ആലോചനകളാണ്‌ ഇനി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ നടത്തേണ്ടത്‌.

ഇത്തരമൊരു ആലോചനകള്‍ക്ക്‌ മുമ്പില്‍ പരാചയത്തിന്റെ ഓട്ടയടക്കാന്‍ കണക്കുകളുടെ കസര്‍ത്ത്‌ അനാവശ്യമാണ്‌. തോല്‍വി എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെ ഇനി തോല്‍ക്കാതിരിക്കാനുള്ള നടപടി ക്രമങ്ങളാണ്‌ അജണ്ടയാകേണ്ടത്‌. ഈ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വികൊണ്ട്‌ പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു പ്രവര്‍ത്തകനും പച്ചക്കൊടി മടക്കിവെച്ച്‌ ഇന്‍ക്വിലാബ്‌ വിളിക്കുമെന്ന്‌ ആരും ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. മുസ്‌ലിം ലീഗ്‌ ഒരു വിദ്യുത്‌ തരംഗമായി രക്തത്തില്‍ നില നിര്‍ത്തുന്ന ആയിരക്കണക്കിന്‌ പ്രവര്‍ത്തകരെ ഈ തിരിനാളം മാത്രമാണ്‌ ഇരുട്ട്‌ നിറഞ്ഞ വഴികളിലെ സഹായമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന അനുഭാവികളും സമൂഹത്തിന്റെ പൊതുധാരയില്‍ മുസ്‌ലിം സമുദായത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ ലീഗ്‌ നിര്‍വഹിച്ച പ്രയത്നങ്ങളെ അംഗീകരിച്ച വിപുലമായ ഒരു പൊതു സമൂഹവും നിലനില്‍ക്കുന്നിടത്തോളം കാലം ഒരു മലവെള്ളപ്പാച്ചിലിലും പാര്‍ട്ടി കുത്തിയൊലിച്ച്‌ പോകുകയില്ല. എന്നാല്‍ പ്രവര്‍ത്തകരുടെ മനസ്സിലെ വിദ്യുത്‌തരംഗവും അനുഭാവികളുടെ വഴിയിലെ തിരിനാളവും പൊതു സമൂഹത്തിലെ വിശ്വാസ്യതയും അണഞ്ഞു പോവാതെ നിലനിര്‍ത്താനുള്ള ആത്മപരിശോധനകള്‍ക്കാണ്‌ ഇനി സമയം കണ്ടെത്തേണ്ടത്‌.

ഇന്ത്യയുടെ രാഷ്ട്രീയ ശ്‌മശാനങ്ങളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മീസാന്‍ കല്ലുകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌. ഒരു പതിറ്റാണ്ട്‌ പോലും തികയാതെ മണ്ണടിഞ്ഞ്‌ പോയ പാര്‍ട്ടികളുടെ നിശ്ചലവും മൂകവുമായ അന്ത്യവിശ്രമം കാണുമ്പോള്‍, കാറ്റിലും കോളിലും ഉലഞ്ഞും പിന്നെ നിവര്‍ന്ന്‌ നിന്നും തിരമാലകളോട്‌ മല്ലടിച്ചും നിലനില്‍പ്പിന്റെ അനിവാര്യതയറിഞ്ഞും മുങ്ങാതെ യാത്ര തുടര്‍ന്ന മുസ്‌ലിം ലീഗിനെ ഒരു ഇരുട്ടുള്ള രാത്രിയില്‍ മുക്കിക്കളയാമെന്ന്‌ ആരും വ്യാമോഹിക്കേണ്ടതില്ല. രാഷ്‌ട്രീയ വിശകലനം നടത്താന്‍ കഴിയുന്ന ഒരാളും മൌഢ്യമായ ഇത്തരം ചിന്തകള്‍ക്ക്‌ അടിമപ്പെടുമെന്നും കരുതാനാവില്ല.

മഞ്ചേരി ഇഫക്‌ടിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ്‌ നേടിയ തിളക്കമുള്ള വിജയം ഇതിനു ശേഷം സംഭവിച്ച നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാചയവും സമഗ്രമായ ചില പഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്‌.

രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ കാലങ്ങള്‍ക്ക്‌ മുമ്പെ നടക്കേണ്ട വഴികാട്ടികളാവണം. ജനതയുടെ സഞ്ചാരത്തിന്‌ മുമ്പെ അവരുടെ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കേണ്ട ബാധ്യത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്‌. മാറ്റം മാത്രമാണ്‌ മാറാത്തതായുള്ളത്‌.മാറ്റത്തിന്റെ കാറ്റും വെളിച്ചവും കടത്താതെ ജനാലകള്‍ കൊട്ടിയടച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പ്ര്സ്ഥാനങ്ങള്‍ പോലും കടപുഴകി വീണത്‌ ചരിത്ര സാക്ഷ്യമാണ്‌. ഓരോ കാലഘട്ടവും ആവശ്യപ്പെടുന്ന നവീകരണങ്ങള്‍ നിര്‍വഹിക്കാതെ പോയാല്‍ ഏത്‌ രാഷ്‌ട്രീയ എന്ത്രത്തിനും പ്രവര്‍ത്തന ക്ഷമത കുറയുക സ്വാഭാവികമാണ്‌. സംഘ്‌പരിവാറിന്റെ തീവ്രരാഷ്‌ട്രീയ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ബി.ജെ.പിക്കുപോലും രണ്ട്‌ പതിറ്റാണ്ട്‌ തികയുന്നതിന്‌ മുമ്പ്‌ തുടര്‍ച്ചയായി കിട്ടിയ തിരിച്ചടികള്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും പാഠമാവേണ്ടതാണ്‌. ആശയങ്ങള്‍ ഇരുമ്പുലക്കയല്ലെന്നും നവീകരണങ്ങള്‍ ആവശ്യമാവുമ്പോള്‍ നിര്‍വ്വഹിക്കേണ്ടതാണെന്നും കൂടെ നില്‍ക്കുന്നവരുടെ രാപ്പനി കൂടെക്കിടന്നു തന്നെ അനുഭവിച്ചറിയേണ്ടതുണ്ടെന്നും ഈ തിരഞ്ഞെടുപ്പ്‌ ഫലം നമ്മെ ഉണര്‍ത്തുന്നു.

ജനങ്ങളുടെ അജണ്ടകള്‍ നിര്‍ണയിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളുടെയും നീരാളിപ്പിടുത്തം പോലെ മുറുകിക്കഴിഞ്ഞ അവയുടെ നെറ്റ്‌വര്‍ക്കുകളുടെയും ശക്തി ഈ തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ മാത്രമല്ല സി.പി.എമ്മിനെ തോല്‍പ്പിച്ച്‌ വി.എസ്‌.അച്യുതാനന്ദന്‌ സീറ്റ്‌ വാങ്ങിക്കൊടുത്തതില്‍ പോലും നമ്മള്‍ കണ്ടുകഴിഞ്ഞതാണ്‌. തീര്‍ച്ചയായും വികസനങ്ങളെ അട്ടിമറിച്ച്‌ മറ്റുപല അജണ്ടകളും ജനമനസ്സുകളില്‍ തോല്‍പ്പിച്ച്‌ അവരെ വികാര ജീവികളാക്കി മാറ്റുന്നതില്‍ ഈ മാധ്യമപ്പട വിജയിച്ചതും തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ വഴിയൊരുങ്ങിയിട്ടുണ്ട്‌.

ഭരണവിരുദ്ധവികാരം ഒട്ടും പ്രതിഫലിപ്പിക്കാത്ത ഒരു തെരെഞ്ഞെടുപ്പില്‍ എന്തുകൊണ്ട്‌ ഈ പരാജയം സംഭവിച്ചുവെന്ന ആലോചന കൂടുതല്‍ ഗൌരവത്തോടെ നടത്തേണ്ടതുണ്ട്‌. മഹാസമ്മേളനങ്ങളില്‍ ആര്‍ത്തലച്ചുവരുന്ന ക്ഷുഭിത യൌവനങ്ങളല്ല, ഒരു പ്രസംഗവും കേള്‍ക്കാതെ സ്വന്തം കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്ന അറുപത്‌ ശതമാനത്തിലേറെ വരുന്ന പൊതു സമൂഹമാണ്‌ തെരെഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്‌. അവരുടെ മനസ്സ്‌ വായിക്കാന്‍ കഴിയാതെ പോയിട്ടുണ്ടോയെന്നും അവര്‍ക്ക്‌ അഹിതകരമായി തോന്നുന്ന അഹങ്കാരവും ധിക്കാരവും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലോ മനോഭാവങ്ങളിലോ ഉണ്ടായിട്ടുണ്ടോ എന്ന പുനഃപരിശോധനയും ഈ ഘട്ടത്തില്‍ ആവശ്യമായി വരുന്നു.

മത, സാമുദായിക, സാംസ്കാരിക സംഘടനകളോട്‌ പുലര്‍ത്തുന്ന സമീപനങ്ങളിലും ഒരു പൊളിച്ചെഴുത്ത്‌ അനിവാര്യമായിത്തീരുന്നു. രാഷ്‌ട്രീയത്തിന്‌ പുറത്ത്‌ സംഘടിതരായിത്തീര്‍ന്ന ഇത്തരം പ്രസ്ഥാനങ്ങളെ ഒരേ തരത്തില്‍ കൈകാര്യം ചെയ്യാനും ഒരേ പോലെ നീതി നല്‍കി തൃപ്തമാക്കാനും ശത്രുത അവസാനിപ്പിച്ച്‌ പുറത്തുള്ള ശത്രുവിനെക്കുറിച്ച്‌ ബോധവല്‍കരിക്കാനും കഴിഞ്ഞ കാലങ്ങളില്‍ നിര്‍വ്വഹിച്ച പ്രയത്നങ്ങള്‍ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്‌. വേലികെട്ടിത്തിരിക്കേണ്ട പ്രവര്‍ത്തന പരിധികളില്‍ നിന്ന്‌ പലരും കുതറി പുറത്ത്‌ വന്നപ്പോള്‍ പാര്‍ട്ടി പുലര്‍ത്തിയ നിസ്സംഗത ഈ തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ ഇട നല്‍കിയിട്ടുണ്ട്‌. പാര്‍ട്ടിക്കെതിരെ മാധ്യമപ്പട നടത്തിയ കുപ്രചരണങ്ങള്‍ തെറ്റായിരുന്നുവെന്ന്‌ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പലപ്പോഴും കഴിയാതെ പോയിട്ടുണ്ട്‌. പണാധിപത്യം വാഴുന്നുവെന്നും സാമുദായിക പ്രശ്നങ്ങളില്‍നിന്ന്‌ അകന്ന്‌ പോവുന്നുവെന്നും നുണപ്പ്രചരണം നടത്തിയപ്പോള്‍ കാസര്‍കോഡ്‌ മുതല്‍ കോഴിക്കോട്‌ വരെ മുസ്‌ലിം ലീഗ്‌ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ എത്രപേരുണ്ട്‌ പണക്കാരെന്ന്‌ ചോദിക്കാന്‍ തക്കസമയത്ത്‌ നമുക്ക്‌ കഴിഞ്ഞിട്ടില്ല.

ഈ തെരെഞ്ഞടുപ്പ്‌ ഒരിക്കലും അവസാനത്തെതല്ല. പ്രതിസന്ധികളെ മറികടക്കാനുള്ള വിഭവങ്ങല്‍ പാര്‍ട്ടിക്ക്‌ സമൃദ്ധമായുണ്ട്‌. അര്‍പ്പണ മനോഭാവത്തോടെ എതിര്‍പ്പുകളെ നേരിടാനുള്ള മനോബലം പ്രവര്‍ത്തകര്‍ക്കുമുണ്ട്‌. ഒരു തെരഞ്ഞെടുപ്പ്‌ പരാജയം കൊണ്ട്‌ നിരാശയില്‍ വീണുടഞ്ഞു പോകുന്നവരല്ല അവര്‍. ഈ സംഘടനയുടെ ദൌത്യവും ലക്ഷ്യവും തിരിച്ചറിഞ്ഞ്‌ പച്ചക്കൊടി പിടിച്ച ലക്ഷക്കണക്കിന്‌ പ്രവര്‍ത്തകര്‍ ജീവിതത്തിലൊരിക്കലും നഷ്ടക്കാരാവില്ല. അവരുടെ മനസ്സിലുള്ള ലീഗ്‌ കണ്ടുമുട്ടാനുള്ള അവസരം വന്നെത്തുക തന്നെ ചെയ്യും. അതിനുള്ള സജ്ജമാകലിന്‌ പാര്‍ട്ടി പാകപ്പെട്ടുകഴിഞ്ഞു. പ്രശ്നാധിഷ്ഠിതമായി എതിര്‍പ്പുകളുയര്‍ത്തിയ സാമുദായിക സംഘടനകള്‍ പോലും മുസ്‌ലിം ലീഗിനുണ്ടായ പരാചയത്തില്‍ വേദനിക്കുന്നുണ്ട്‌. മുസ്‌ലിം സമുദായത്തിന്‌ പുറത്ത്‌ പാര്‍ട്ടിയെ സ്നേഹിക്കുന്ന സമുദായ സുഹൃത്തുക്കളും പാര്‍ട്ടിയുടെ അതിശക്തമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ പ്രാര്‍ത്ഥിക്കുന്നുണ്ട്‌. വിനയത്തോടെ യാഥാര്‍ത്യബോധത്തോടെ ജനങ്ങളുടെ പ്ര്ബുദ്ധത ഉള്‍ക്കൊണ്ട്‌ അതിനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതി നിര്‍വ്വഹണം മാത്രമാണ്‌ ഇനി ആവശ്യം.

0 0 Continue Reading →

കയ്യേറ്റത്തിലേയും ഒഴിപ്പിക്കലിലേയും ഇസ്‌ലാമിക നീതി

പി. മുഹമ്മദ്‌ കുട്ടശ്ശേരി, ചന്ദൃക മിഡില്‍ ഈസ്റ്റ്‌

മനുഷ്യന്റെ ഭൂമുഖത്തെ വാസം അവസാനിക്കുമ്പോള്‍ അവന്‌ ആറടി മണ്ണിന്റെ സ്ഥലം മാത്രമേ ആവശ്യമായി വരികയുള്ളൂ. പക്ഷേ ഒരിഞ്ച്‌ ഭൂമിക്കു വേണ്ടി അവന്‍ എത്രമാത്രം കടിപിടികൂടൂന്നു. അതിര്‍ത്തി തര്‍ക്കങ്ങളില്‍ കൊല്ലപ്പെടുന്നവരും, മുറിവേല്‍ക്കുന്നവരും ഭൂസ്വത്ത്‌ സംബന്ധിച്ച വ്യവഹാരങ്ങള്‍ക്കായി പണം നഷ്ടപ്പെടുത്തുന്നവരും എത്രയാണ്‌. ഭൂമികയ്യേറ്റമെന്ന കുറ്റകൃത്യത്തിന്‌ മനുഷ്യനോളം തന്നെ പഴക്കമുണ്ട്‌. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശിക്ഷ ലഭിക്കാതെ ഭൌതിക ജീവിതത്തില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞെന്നുവരുമെങ്കിലും മരണാനന്തരം അതിന്റെ തിക്ത ഫലം അനിവാര്യമായും അനുഭവിക്കേണ്ടിവരുമെന്ന ബോധം സൃഷ്ടിക്കുകയാണല്ലോ ഇസ്‌ലാം ചെയ്യുന്നത്‌. പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു. “ഒരു ചാണ്‍ ഭൂമി അന്യായമായി ആരെങ്കിലും പിടിച്ചടക്കിയാല്‍ മരണാനന്തരം അല്ലാഹു ഏഴ്‌ ഭൂമികള്‍ അവന്റെ കഴുത്തിലിടും.” ഈ ആലങ്കാരിക പ്രയോഗത്തിലുടെ ഭൂമി കയ്യേറ്റത്തിന്റെ പാപഭാരമാണ്‌ നബി സൂചിപ്പിക്കുന്നത്‌.

“കയ്യേറ്റം നടത്തിയവന്റെ വിയര്‍പ്പിന്‌ ഒരവകാശവുമില്ല” എന്ന പ്രഖ്യാപനത്തിലൂടെ കയ്യേറിയ ഭൂമിയില്‍ നടത്തിയ കൃഷിക്കോ അവിടെ നിര്‍മ്മിച്ച കെട്ടിടത്തിനോ ഒരവകാശവുമില്ല എന്നത്രെ നബി വ്യക്തമാക്കുന്നത്‌.

തിരുമേനിയുടെ കാലത്ത്‌ ഒരാള്‍ മറ്റൊരാളുടെ ഭൂമി കയ്യേറി അവിടെ ഈത്തപ്പനകള്‍ വെച്ചുപിടിപ്പിച്ചു. സ്ഥലം ഉടമ കേസുമായി തിരുസന്നിധിയിലെത്തി. അന്യായക്കാരന്‌ അനുകൂലമായി വിധി നടത്തിയ നബി കയ്യേറ്റക്കാരനോട്‌ അവന്‍ നട്ടു വളര്‍ത്തിയ ഈത്തപ്പന മരങ്ങള്‍ ഒഴിവാക്കാന്‍ ആജ്ഞാപിച്ചു. കയ്യേറ്റക്കാരന്റെ ഉപയോഗം കാരണം ഭൂമിക്ക്‌ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തീര്‍ത്തുകൊടുക്കേണ്ട ബാധ്യതയും അവനുണ്ട്‌. ഉദാഹരണമായി കിണര്‍ കുഴിക്കുകയോ കുഴി എടുക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അവ മണ്ണിട്ടുമൂടണം. മണ്ണ്‌ നീക്കം ചെയ്‌തിട്ടുണ്ടെങ്കില്‍ എടുത്ത മണ്ണ്‌ തിരിച്ചുകൊണ്ടിടണം. അതിന്‌ കഴിയില്ലെങ്കില്‍ മണ്ണുള്ള അവസ്ഥയിലെ വിലയേക്കാള്‍ ഭൂമിക്ക്‌ മണ്ണില്ലാത്ത അവസ്ഥയിലെ വിലയില്‍ എത്രയാണ്‌ കുറവുള്ളതെങ്കിലും അത്രയും സംഖ്യ കൂടി കയ്യേറ്റക്കാരന്‍ സ്ഥലത്തിന്റെ ഉടമക്ക്‌ കൊടുക്കണം.

കയ്യേറ്റക്കാരന്‍ ഭൂമിയില്‍ കൃഷിചെയ്‌തിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കുമ്പോള്‍ നാലില്‍ ഒരു മാര്‍ഗമാണ്‌ അവന്റെ മുമ്പിലുണ്ടാവുക. ഒന്ന്‌: ഉടമ ആവശ്യപ്പെടുകയാണെങ്കില്‍ കയേറ്റക്കാരന്‍ കൃഷി മറ്റൊരു സ്ഥലത്തേക്ക്‌ പിഴുതുമാറ്റുക. രണ്ട്‌: സ്ഥലം ഉടമക്ക്‌ പാട്ടം നല്‍കി കയ്യേറ്റക്കാരന്‍ അവന്റെ കൃഷിയുടെ ഫലം അനുഭവിക്കുക. മൂന്ന്‌: സ്ഥലം ഉടമക്ക്‌ കൃഷിയുടെ ഫലം ആവശ്യമുണ്ടെങ്കില്‍ കയ്യേറ്റക്കാരന്‌ കൃഷിക്ക്‌ ചിലവായ പണം കൊടുക്കുക. നാല്‌: കയ്യേറ്റക്കാരന്‍ യാതൊരു അവകാശവാദവും ഉന്നയിക്കാതെ കൃഷി പൂര്‍ണ്ണമായും സ്ഥലത്തിന്റെ ഉടമക്ക്‌ വിട്ടുകൊടുക്കുക, ഇമാം ശാഫിഈ ഇബ്‌നു ഖുദാമ, ഇബ്‌നു റുശ്‌ദ്‌ തുടങ്ങിയ പണ്‌ഡിതന്മാരെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ഈ രൂപങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. ഇതല്ലാതെ അഞ്ചാമത്തെ മാര്‍ഗം – വിള നശിപ്പിക്കുകയും വെട്ടിനിരത്തുകയും ചെയ്യുക – ഉപയോഗിക്കാന്‍ പാടില്ല. കൃഷി നശിപ്പിക്കുന്നത്‌ ഖുര്‍ആന്‍ നിരോധിച്ച നടപടിയാണ്‌. കൂടുതല്‍ പ്രയോജനപ്രദമായ മറ്റൊരു നന്മ സാധിക്കുന്നതിനേ കൃഷി നശിപ്പിക്കുക എന്ന ആ തിന്മ ചെയ്യാന്‍ പാടുള്ളൂ.

കയ്യേറിയ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുമ്പോള്‍ കയ്യേറ്റക്കാരന്‍ മാറ്റി ഒഴിവാക്കാത്ത എല്ലാ വസ്‌തുക്കളും ഭൂമിയോടൊപ്പം സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ വരുന്നു – അതായത്‌, രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുസ്വത്തായി മാറുന്നു. ലക്ഷക്കണക്കില്‍ രൂപ വിലയുള്ളതും, പല ഉപയോഗങ്ങള്‍ക്കും ഉപകരിക്കുന്നതുമായ കെട്ടിടങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നത്‌ പൊതുസ്വത്ത്‌ നശിപ്പിക്കലും, നഗ്നമായ മറ്റൊരു കയ്യേറ്റവുമാണെന്നതില്‍ സംശയമില്ല.

കയ്യേറ്റം നടന്നതായി സ്ഥിരീകരിക്കണമെങ്കില്‍ ആരോപിക്കപ്പെടുന്നവര്‍ അത്‌ സമ്മതിക്കുകയോ, നിഷേധിച്ചാല്‍ തെളിവുകളും ന്യായങ്ങളുംകൊണ്ട്‌ സ്ഥാപിക്കുകയോ ചെയ്യണമെന്നതാണ്‌ ഇസ്‌ലാമിക നീതി. ഇമാം ശാഫിഈ അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഉമ്മില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. തര്‍ക്കമുണ്ടാകുമ്പോല്‍ കോടതികളാണ്‌ തീര്‍പ്പ്‌ കല്‍പ്പിക്കേണ്ടത്‌. കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികള്‍ക്ക്‌ അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നിഷേധിക്കുന്നത്‌ നീതിയുടെ വ്യക്തമായ ലംഘനമാണ്‌. ന്യായാധിപന്മാരും ഭരണാധികാരികളും തമ്മിലുള്ള അകല്‍ച്ച ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്‌. ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുകൂലമായി ന്യായാധിപന്മാര്‍ വിധി പ്രസ്താവിക്കാത്തതിനാല്‍ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നതിനെ ഭരണാധികാരികള്‍ ഭയപ്പെടുന്ന വിചിത്രമായ സ്ഥിതിവിശേഷം ഇന്ന്‌ നിലവിലുണ്ട്‌.

കൃത്രിമ മാര്‍ഗത്തിലൂടെയും വ്യാജരേഖകള്‍ കെട്ടിച്ചമച്ചും കൈക്കൂലി കൊടുത്തും ഭൂമികയ്യേറ്റം നടത്തിയവര്‍ അവരുടെ കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത്‌ നീതിയുടെ തേട്ടമാണ്‌. എന്നാല്‍ കാര്യമറിയാതെ കബളിപ്പിക്കപ്പെട്ട നിലയില്‍ വിലകൊടുത്ത്‌ ഭൂമി വാങ്ങിയവരാണ്‌ കയ്യേറ്റക്കാരെങ്കില്‍ അവര്‍ക്ക്‌ കബളിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും വ്യക്തികളില്‍നിന്നും നഷ്‌ടപരിഹാരം ഈടാക്കിക്കൊടുക്കുന്നതാണ്‌ നീതി. ഭൂമി കയ്യേറ്റപ്രശ്‌നം കൈകാര്യം ചെയ്യുന്ന ഭരണാധികാരികള്‍ക്ക്‌ നീതിയുടെ സംരക്ഷണമല്ലാതെ മറ്റൊരു താല്‍പര്യവും പാടില്ലാത്തതാണ്‌.

സമ്പത്തിന്റെ വളര്‍ച്ചയാണ്‌ ഇസ്‌ലാമിന്റെ ലക്ഷ്യം. വ്യക്തികള്‍ക്ക്‌ എത്രയും സമ്പാതിക്കാം. പക്ഷേ, അത്‌ സംശുദ്ധവും, നിയമാനുസൃതവുമായ മാര്‍ഗത്തിലൂടെയാകണം.

ഹദീസ്‌ – ഫിഖ്ഹ്‌ ഗ്രന്ധങ്ങളിലെല്ലാം ‘അല്‍ ഗസ്ബ്‌’ (അന്യായമായി മറ്റൊരാളുടെ സ്വത്ത്‌ കയ്യടക്കുക) എന്നൊരു അധ്യായമുണ്ട്‌. ഭൂമികയ്യേറ്റമടക്കമുള്ള എല്ലാതരം സ്വത്ത്‌ കയ്യേറ്റങ്ങളും സംബന്ധിച്ച ഇസ്‌ലാമിക നീതിയുടെ നേര്‍രേഖ ഈ ഗ്രന്ഥങ്ങള്‍ കാണിച്ചുതരുന്നു

0 0 Continue Reading →

Mosques and Leadership

In his speech, he emphasized on the need for leadership and said that it was essential for the community to face the challenges of the modern world. Mosques, he said, were the centers of cultivating the culture and wisdom. When Malik bin Dinar and companions arrived at Malabar, their primary request to the king was a place to worship. They never asked for any worldly gains although the non-Muslim king was ready to grant anything they would ask for.

When the Orientalists began to misinterpret the Islamic sciences with a view to cause confusion among Muslims, it was the rightly guided scholars who saved Islam from such dangers.

Need for Unity

The Keralite Muslims have achieved prosperity like no other state in India or other parts of the world. This is due to their unified stand under a single political identity, although differences do exist in certain matters. When the Sharia crisis arose in 1980s, all the organizations came under a single umbrella and fought the issue tooth and nail on a single platform, i.e., Muslim League. The Kashmir Muslims are suffering with no able leadership to reach their goals.

The apolitical attitude among youth

He also expressed concern about the growing apolitical attitude among today?s youth. They are living in a fancy world mesmerized by the entertainment channels. When the country was fighting on its borders with soldiers dying everyday, the youth of the country were entertaining themselves with Cricket.

Madina’s Hero still remains No. 1

He reminded that the Millennium is full of rankings to select the most influential people, but acknowledged that the Holy Prophet continues to remain the most influential man ever lived on earth.

0 0 Continue Reading →

Kinaavu: Keeping the dreams alive

“Pathar beech aayina rakhna kitna mushkil hai
Teri yaad ko zinda rakhna kitna mushkil hai”

So sang a poet once about his efforts of keeping alive the memories of his beloved. Man needs some objects, some words to keep alive his memories that are somehow related to his desire. It may with the aid of a photograph, some gifts exchanged earlier or simply a few written words.

Without these ‘ memorable complements’, retaining one’s memory becomes very difficult, maybe as difficult as preserving a piece of glass in midst of rocks.

But the object of one’s desire may not be just a single person. It can be one’s community. Childhood days. The culture one has grown up in. Or one’s own motherland. Or a combination of all these scents in the same bottle of heart.

In the case of the latter, the feeling is shared by a group of people who share the same sense of belongingness. They come together in a collective manner to express their sense of belongingness for their object of desire. And in certain cases, a touch of creativity is also applied to make it appealing for others’ eyes. While they feel proud of such achievements, the onlookers can see them with a sense of envy.

These are some thoughts that arose in mind when given a copy of the publication by a group of Indian expat youths, hailing from the Cherukunnu region in Northern Kerala.

The publication has works from different Malayalee writers, both the resident and non-resident. While works of traditional authors and think tanks like M.T Vasudevan, Kunhunni Mash, Vaikom Mohammed Basheer and Kamala Surayya appears throughout, even ‘dot-com poet’s evergreen lines, hailing from the reddish soil of Land of Mountains, have been included in this publication. The broad range of topics, historic and contemporary, make it a remarkable work. It reflects the true secular, but not minus spiritual, nature of this land.

‘Kinaavu’ is the dream realized, not of just the residents of Cherukunnu, but all Indians thirsty for the past days of harmony. They all wish to see an end to the nightmare of fascism. The full moon of harmony still shines vaguely in the hopeful waters of their hearts. By God’s grace

Note: Kinaavu is published by the UAE Cherukunnu Muslim Jam’aath Committee

0 0 Continue Reading →